വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

മുഖാമുഖം

എല്ലാ യാത്രകള്‍ക്കും യാത്രക്കാരന്‍ അറിയാത്ത അജ്ഞാതമായ ഒരു ലക്ഷ്യമുണ്ട് എന്ന് വായിച്ചതോര്‍ക്കുന്നു. ചെറുതും വലുതുമായ ഓരോ യാത്രകളും വ്യത്യസ്തമായ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മനസ്സിനുള്ളില്‍ പതിഞ്ഞു കിടക്കുന്ന അനുഭവങ്ങളുടെ ചെപ്പു തുറന്നാല്‍ കാണുന്ന നിറ പകിട്ടാര്‍ന്ന കാഴ്ചകളെ തോല്‍പ്പിക്കാനെന്ന പോലെ പടരുന്ന നിഴലുകള്‍. ഓര്‍മ്മകളില്‍ അവയുടെ സ്ഥാനം എല്ലാത്തിനും മീതെയാണെന്ന് അനുനിമിഷം തെളിയിച്ചു കൊണ്ട്, മായ്ച്ചുകളയാന്‍ ആവാതെ....

രണ്ടായിരത്തി നാലില്‍ ആണെന്ന് തോന്നുന്നു, ഞങ്ങള്‍ കുടുംബസമേതം സൗദിയില്‍ നിന്ന് ദുബായിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയത്. ഏതെങ്കിലും ഒരു  പെരുന്നാള്‍ ആഘോഷം ദുബായിലെ ബന്ധുക്കളോടൊപ്പം ആകണം എന്നത് കുറെ നാളത്തെ ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ദീര്‍ഘ ദൂരം ഡ്രൈവ് ചെയ്യാനുള്ള ആവേശവും, മരുഭൂമിയിലെ പുതിയ റോഡിനെ പറ്റിയുള്ള സുഹൃത്തായ സൗദിയുടെ വിവരണവും കേട്ടപ്പോള്‍ യാത്ര കാറില്‍ തന്നെയാവാമെന്നായി. പ്രവചനങ്ങള്‍ക്കതീതമായ മരുഭൂമിയുടെ ഭാവപകര്‍ച്ചകളെ കുറിച്ച് നന്നായി അറിയാവുന്ന കുടുംബ സുഹൃത്ത്‌ കുഞ്ഞു മക്കളെയും കൊണ്ടുള്ള ഞങ്ങളുടെ ഈ യാത്ര അത്രക്ക് പ്രോത്സാഹിപ്പിച്ചില്ല. ഒടുവില്‍ ഞങ്ങളുടെ ഒഴിവിനനുസരിച്ചു ലീവ് തരപ്പെടുത്തി സുഹൃത്തും  ഒപ്പം കൂടി.  സൗദിയിലെ ഒരു പ്രമുഖ എണ്ണക്കമ്പനി പുതുതായി കണ്ടെത്തിയ എണ്ണ നിക്ഷേപ  സ്ഥലത്തിനരികിലൂടെയാണ് ദുബായിലേക്കുള്ള ഈ പുതിയ പാതയെന്നു  മാത്രമാണ് ആകെയുള്ള വിവരം. റിയാദ് അതിര്‍ത്തി കടന്ന് കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍തന്നെ മരുഭൂമി സ്വതസിദ്ധമായ ശാന്തത കൈവെടിഞ്ഞിരുന്നു. കാറ്റിന്‍റെ ശക്തി കൂടരുതേയെന്ന പ്രാര്‍ത്ഥനയില്‍ മുന്നോട്ടു നോക്കിയിരിക്കുമ്പോള്‍ മരുഭൂമി ഓരോരോ ജാലവിദ്യകള്‍ കാട്ടി എന്നെ പരിഭ്രമിപ്പിക്കാന്‍ തുടങ്ങി. എന്‍റെ ഞെളിയലും പിരിയലും കൂടിവരികയും മുണ്ടാട്ടം മുട്ടുകയും ചെയ്തപ്പോള്‍ ഹുസൈന് കാര്യം മനസ്സിലായി. അടുത്ത പെട്രോള്‍പമ്പില്‍ നിര്‍ത്തുമ്പോള്‍ നീ പിന്നില്‍ മക്കളുടെ ഒപ്പം കൂടിക്കോ ഇനി കുറച്ച്‌ ദൂരം സുഹൃത്താണ് ഓടിക്കുന്നത് എന്ന് പറഞ്ഞതും ഒട്ടകങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ച എന്‍റെ കണ്ണുകള്‍ പെട്രോള്‍പമ്പിന്‍റെ ബോര്‍ഡ്‌ തിരയാന്‍ തുടങ്ങി...

കുട്ടികളും തുടര്‍ച്ചയായ ഇരുപ്പില്‍ മുഷിഞ്ഞിരുന്നു. വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അവിടെയുള്ള ഒരു മുറിയില്‍ മക്കളെ കളിക്കാന്‍ വിട്ടു. ചൂട് കാരണം പുറത്തു നില്‍ക്കാനും പറ്റില്ല. "ഇവിടെനിന്ന് വിട്ടാല്‍ 400 കിലോമീറ്റര്‍ കഴിഞ്ഞേ അടുത്ത പെട്രോള്‍ പമ്പ് കാണൂ. അടുത്തൊന്നും വിശ്രമിക്കാന്‍ ഇടം കാണില്ലെന്നും, വഴി മിക്കവാറും വിജനമായിരിക്കുമെന്നു"മുള്ള അവിടെ കണ്ട ഒരു സ്വദേശിയുടെ  മുന്നറിയിപ്പ് എന്നെ തളര്‍ത്തി. മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന ഞങ്ങളോട് ഇരുട്ടുന്നതിന് മുന്‍പ് അതിര്‍ത്തിയില്‍ എത്താന്‍ ശ്രമിക്കണമെന്നും ഉപദേശിച്ച് അയാള്‍ പിക്ക്‌അപ്പും ഓടിച്ചുപോയി. കുട്ടികളും നീയും കുറച്ച്‌ നേരം ഉറങ്ങിക്കോയെന്ന് പറഞ്ഞു ഹുസൈന് സുഹൃത്തിന് വണ്ടി ചക്രം കൈമാറി. മൊബൈലിന്‍റെ ശബ്ദം അടഞ്ഞത് അപ്പോഴാണ്‌ എല്ലാവരും ശ്രദ്ധിച്ചത്. എപ്പോഴാ എത്തുകയെന്ന ചോദ്യം ചോദിച്ച് മടുത്തിട്ടാകണം മക്കള്‍ രണ്ടും സീറ്റില്‍ തലങ്ങുംവിലങ്ങും കിടന്ന് ഉറങ്ങാന്‍ വട്ടംകൂട്ടി. കാറ്റിന് ശക്തിയേറുകയും റോഡില്‍ മണല്‍ മൂടുകയും ചെയ്തത് യാത്ര ദുസ്സഹമാക്കി. സ്വദേശി പറഞ്ഞത് പോലെ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അയാള്‍ എങ്ങോട്ടായിരിക്കും വണ്ടി ഓടിച്ചു പോയിരിക്കുക, ഇനി അത് വല്ല ജിന്നോ മറ്റോ ആയിരിക്കുമോ എന്നൊക്കെയുള്ള എന്‍റെ സംശയങ്ങള്‍ക്ക് തനിയെ ഉത്തരം കണ്ടെത്തേണ്ടിയിരുന്നു കാരണം മറ്റ് രണ്ടു പേരുടെയും ശ്രദ്ധ റോഡിലും, മക്കള്‍ ഉറക്കത്തിലുമാണ്. കാഴ്ച മറക്കുന്ന രീതിയില്‍ റോഡിലേക്ക് മണല്‍ അടിച്ചു കയറുന്നതിനാല്‍ വളരെ സാവധാനമാണ് വണ്ടിയോടിച്ചിരുന്നത്. പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോള്‍ മണല്‍ കൂനകള്‍ ഒളിപ്പിച്ചുവെച്ച ജീവനുകളെ കുറിച്ച് കേട്ട കഥകളായിരുന്നു മനസ്സില്‍. ഈ ഓര്‍മ്മകളുടെ ചൂടാറാത്തത് കൊണ്ടാകും കാനഡയുടെ തണുപ്പില്‍ ഇരുന്ന് മരുഭൂമിയുടെ ആത്മകഥയും, ആടുജീവിതവും വായിക്കുമ്പോള്‍ പോലും ഞാന്‍ വിയര്‍ത്തു കുളിച്ചത്.

ഉറക്കംകെടുത്തുന്ന കഥകളായിരുന്നു മനസ്സ്‌ നിറയെ, എന്നിട്ടും ചൂട് എന്നെ തളര്‍ത്തിയുറക്കി. സൗദിയുടെ അതിര്‍ത്തി കടക്കുമ്പോള്‍ ഇരുട്ടിയിരുന്നെങ്കിലും റോഡില്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ദുബായ് അതിര്‍ത്തിയുടെ വെല്‍ക്കം ബോര്‍ഡ്‌ കണ്ടതോടെ ഞങ്ങള്‍ക്ക് ആശ്വാസമായി. ഞങ്ങള്‍ക്കൊപ്പം ഫോണുകള്‍ക്കും ജീവന്‍ വെച്ചു. ജേഷ്ഠനനുജന്മാരുടെ തുടര്‍ച്ചയായ മിസ്സ് കോളുകള്‍ക്കും മെസ്സേജുകള്‍ക്കും മറുപടി പറയാന്‍ എന്നെ ഏല്‍പ്പിച്ചു വിസയുടെ കടലാസുകള്‍ ശരിയാക്കാനായി ഹുസൈനും സുഹൃത്തും പോയി. സുരക്ഷാ പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. ചിത്രങ്ങളിലൂടെ പരിചിതമായ യു.എ.ഇ റൌണ്ട് എബൗട്ടുകള്‍ ഞങ്ങളെ പലവട്ടം കറക്കിയാണ് എതിരേറ്റത്. വഴി പറഞ്ഞു തന്നവരുടെയോ, കേട്ടവരുടെയോ കുഴപ്പമായിരിക്കും ഈ ചുറ്റലിന് പിന്നില്‍. ഫോണിന്‍റെ മറുതലക്കല്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഒടുവില്‍ ഒഴിവാക്കി അഡ്രസ്സുമായി ഒരു കടയിലെ ജീവനക്കാരനെ സമീപിച്ചത് രക്ഷയായി. രാത്രി പത്ത് മണിയോടുകൂടി അനിയന്‍റെ ഫ്ലാറ്റില്‍ ചെന്ന് കയറിയപ്പോള്‍ മഴക്കാറൊഴിഞ്ഞ മാനം പോലെ മനം തെളിഞ്ഞിരുന്നു.

പിറ്റേന്ന് അവിടെയുള്ളവര്‍ക്കെല്ലാം ജോലിയുള്ളതിനാല്‍ യാത്രാ വിശേഷങ്ങള്‍ ഒന്നും വിളമ്പാതെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. യാത്രയുടെ ഭീതി ബന്ധുക്കളുടെ സുരക്ഷിതത്വത്തില്‍ ഞങ്ങളില്‍ നിന്ന് അകന്നുപോയിരുന്നതിനാലാവണം നന്നായി ഉറങ്ങി. എണീറ്റപ്പോള്‍ ഫ്ലാറ്റില്‍ നാത്തൂനും മോളും മാത്രം മറ്റുള്ളവര്‍ ജോലിക്ക് പോയിരിക്കുന്നു. ഹുസൈനെ സംബന്ധിച്ചാണെങ്കില്‍ ഏട്ടനും അനിയന്മാരും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ചെറുകരയും കുന്നപ്പള്ളിയിലുമുള്ള മിക്ക ആളുകളും യു.എ.യിലാണുള്ളത്. അത് കൊണ്ടുതന്നെ സ്ഥലം കാണുക എന്നതിനേക്കാള്‍ ഈ യാത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതായിരുന്നു. പെരുന്നാളിന്‍റെ പൊതു അവധി തുടങ്ങുന്നതിനു മുന്‍പായി ദുബായ്‌ കാഴ്ചകള്‍ കാണാമെന്ന് ഞങ്ങള്‍ ഉറച്ചു. അനിയന്മാര്‍ ഞങ്ങളുടെ വരവ് പ്രമാണിച്ച് ലീവ് എടുത്തിരുന്നു. അവിടെത്തെപോലെ ഇവിടെയും എണ്ണ പണത്തിന്‍റെ കൊഴുപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞിരുന്നു. മാളുകള്‍ എന്നെ തീരെ ആകര്‍ഷിക്കാത്തതിനാല്‍ അവിടെങ്ങളില്‍ ഉള്ള കറക്കം വേണ്ടെന്നു വെച്ച് ഞങ്ങള്‍ എല്ലാവരും കൂടെ ദുബായ് ക്രീക്കിലേക്ക് പോയി.

ക്രീക്കിനിരുവശത്തും നില്‍ക്കുന്ന പഴയകാല അറബ് വാസ്തുശില്പകലയുടെ പ്രൌഡിയുള്ള കെട്ടിടങ്ങള്‍ എനിക്കേറെ ഇഷ്ടമായി. തിരക്കുണ്ടായിരുന്നെങ്കിലും നഗരത്തിന്‍റെ ശ്വാസംമുട്ടല്‍ അവിടെയെനിക്കനുഭവപ്പെട്ടില്ല. ദുബായിയുടെ പ്രധാന വാണിജ്യ കേന്ദ്രമായ ദീരയെയും പൗരാണിക പ്രവശ്യയായ ബര്‍ ദുബായിയും തമ്മില്‍ ബന്ധിപ്പിക്കുന്ന “കോര്‍ ദുബായ്” എന്ന ദുബായ് ക്രീക്ക്. പതിനാലു കിലോമീറ്റര്‍ നീളവും ഇരുന്നൂറ്‌ മീറ്ററിലധികം വീതിയുള്ള ഈ ചെറുതുറമുഖത്തിലൂടെ യന്ത്രവല്‍കൃത ബോട്ടില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് നോക്കി നിന്നപ്പോള്‍ കുട്ടികള്‍ക്കും എനിക്കും പൂതിയായി. തുച്ഛമായ പൈസയില്‍ കുറച്ചു ദൂരം ഒരു ജലയാത്ര... വൈകുന്നേരമായതിനാല്‍  നല്ല തിരക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഞാനും കുട്ടികളും ഹുസൈനും പിന്നെ ഹുസൈന്‍റെ രണ്ട് അനിയന്മാരും കൂടെ അബ്ര യാത്രക്കൊരുങ്ങി. മറ്റുള്ളവര്‍ ഏതോ സ്ഥലത്ത് കാത്തു നില്‍ക്കാം എന്ന് പറയുന്നുണ്ടായിരുന്നു. യാത്രയുടെ ആവേശത്തിമര്‍പ്പില്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഇരുപത് ആളുകളാണ് ഒരു ബോട്ടില്‍ കയറുന്നത്. ഡ്രൈവര്‍ ഒരു ബംഗാളിയാണ്. കയറുന്നവര്‍ പൈസ അയാളെ ഏല്‍പ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. കുറച്ചു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്ഥിര യാത്രികര്‍ ആയിരിക്കണം. ഇനി ഇരുപതില്‍ കൂടുതല്‍ ആളുകള്‍ അതില്‍ കയറിയിരുന്നോ എന്നും നിശ്ചയമില്ല. 

Courtesy: Google Images

കരയില്‍ നില്‍ക്കുന്നവരെ കൈവീശി കാണിച്ച് ഞങ്ങള്‍ അനിയന്‍ കാണിച്ച് തരുന്ന കാഴ്ചകള്‍ നോക്കി ഇരുന്നു. വെള്ളത്തെ കീറിമുറിച്ചുകൊണ്ട് ബോട്ട് നീങ്ങി തുടങ്ങി. കരയില്‍ നില്‍ക്കുന്നവര്‍ ഞങ്ങളില്‍ നിന്നകന്നു. ഞങ്ങളുടെ ബോട്ടിന്‍റെ അടുത്തേക്ക് സാമാന്യം വലിപ്പമുള്ള ഉരു വരുന്നുണ്ടായിരുന്നു. വെള്ളത്തില്‍ വര വരച്ചാല്‍ കാണൂല്ലല്ലോ, അതുകൊണ്ടായിരിക്കും ഇതൊക്കെ വഴിയറിയാതെ നേര്‍ക്കുനേരെ വരുന്നത് എന്ന തോന്നലായിരുന്നു എനിക്ക്. ഇറാനിലേക്ക് ചരക്കുമായി പോകുന്ന ഉരുവായിരുന്നു അത്. “ഈ ഡ്രൈവര്‍ക്ക് കുറച്ചു മാറി പോക്കൂടെ” എന്ന് ഹുസൈനോട് ചോദിച്ചതും ഞങ്ങള്‍ ശക്തിയായി ഉലഞ്ഞതും ഒരുമിച്ചായിരുന്നു. നിലവിളിക്കാന്‍ പോലും കഴിയാതെ മക്കളെ ചേര്‍ത്ത് പിടിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഉച്ചത്തില്‍ മുഴങ്ങിയ സൈറനും മറ്റു ബോട്ടില്‍ നിന്നുമുള്ള ആളുകളുടെ കൂക്കിവിളികളും കേട്ടപ്പോള്‍ മനസ്സിലായി ഒരു വലിയ അപകടത്തില്‍ നിന്ന് ഞങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന്. കരയില്‍ നിന്ന് ഞങ്ങളെ യാത്രയയച്ചവര്‍ ഇതെല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കാഴ്ചകളും കണ്ടില്ല... അബ്രയിലെ യാത്ര അവസാനിച്ചു കരക്കണഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടെ എനിക്ക് ധൈര്യമില്ലായിരുന്നു.

അടുത്ത ദിവസം പെരുന്നാളാണ്. ഞങ്ങള്‍ ദുബായില്‍ എത്തിയിട്ട് രണ്ടു ദിവസമായിരുന്നെങ്കിലും ജോലി തിരക്ക് കാരണം ഹുസൈന്‍റെ ജ്യേഷ്ഠന് ഞങ്ങളുടെ കൂടെ കൂടാന്‍  കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ദുബായ് ഒക്കെ കണ്ടു വരുമ്പോഴേക്കും ഇവരുടെ അമ്മാവന്‍റെ മകളുടെ വീട്ടിലെത്തിയിരുന്നു കാക്കു. ഞങ്ങള്‍ സാഹസികയാത്രയൊക്കെ കഴിഞ്ഞ് മിണ്ടാനും പറയാനും വയ്യാതെയാണ് വീട്ടിലെത്തുന്നത്. മറക്കാനുള്ള കഴിവ് ചില നേരങ്ങളില്‍ ദൈവം നമുക്കായി തരുന്ന അനുഗ്രഹങ്ങളില്‍ ഒന്നാണ്. വീണ്ടും കളിയും ചിരിയുമായി എല്ലാവരും ഉഷാറായി. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചു ജോലിസ്ഥലത്തേക്ക് പോകണം എന്ന് കാക്കു പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. പ്രവാസത്തിന്റെ പിരിമുറുക്കങ്ങള്‍ പലരിലും പലവിധത്തിലാണല്ലോ. ഞങ്ങള്‍ കാക്കുവിനെ എളാപ്പയുടെ മക്കളുടെ കൂടെ പറഞ്ഞയച്ച് മറ്റു ബന്ധുക്കളുടെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങാന്‍ പോയി. പല ബിരിയാണികള്‍ കഴിച്ച് മത്തായത് കൊണ്ടാവാം  തിരിച്ചെത്തിയപ്പാടെ എല്ലാവര്‍ക്കും ഉറങ്ങാന്‍ തിടുക്കമായിരുന്നു.  പെണ്ണുങ്ങളും കുട്ടികളും അടുക്കളയോട് ചേര്‍ന്ന ഒരു കൊച്ചു മുറിയിലും, ആണുങ്ങള്‍ എല്ലാവരും പുറത്തുള്ള ഒരു റൂമിലും പായ്‌ വിരിച്ചു. നേരം പുലര്‍ന്നു കാക്കുവിനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ അന്തംവിട്ടു. ഇത്ര ധൃതി വെച്ച് പോയ ആളല്ലേ എന്തേയ് ഇങ്ങട് തന്നെ പോന്നത് എന്ന ചോദ്യത്തിന്, ആദ്യം ഞാന്‍ നിങ്ങളെയെല്ലാവരെയും ശരിക്കൊന്നു കാണട്ടെ എന്നായിരുന്നു മറുപടി.

ബന്ധുവിന്‍റെ ലാന്‍ഡ്‌ റോവറിലാണ് കാക്കുവും മറ്റു മൂന്ന് കസിന്‍സും കൂടെ തലേന്ന് വൈകുന്നേരം ഞങ്ങളുടെ അടുത്ത് നിന്ന് പോയത്. ചാറ്റല്‍ മഴയുണ്ടായിരുന്നു. ഏതോ വളവില്‍ വെച്ച് വണ്ടി നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു നാല്‍പതു മീറ്റര്‍ നിരങ്ങി പോയതിനുശേഷമാണ് നിന്നതെത്രേ. വവ്വാലുകള്‍ തൂങ്ങികിടക്കുന്നത് പോലെ കിടന്നിരുന്ന ഞങ്ങള്‍ പരസ്പരം പേരുവിളിച്ചു ജീവനുണ്ടെന്നു ഉറപ്പു വരുത്തിയെന്നു കാക്കു പറഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. വഴിയാത്രക്കാരനായ ഏതോ ഒരറബിയാണ് സീറ്റ്‌ ബെല്‍റ്റ്‌ അറുത്തു മാറ്റി എല്ലാത്തിനെയും പോലിസ്‌ എത്തുന്നതിനു മുന്‍പേ കാറില്‍ നിന്ന് പുറത്തിറക്കിയത്. ദൈവത്തിന്‍റെ രക്ഷ അറബിയുടെ രൂപത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ എന്നോര്‍ക്കാന്‍ കൂടെ വയ്യ!    

ജനനത്തോടൊപ്പം കൂടെയുള്ള മരണം പല രൂപത്തിലാണ് ഈ യാത്രയില്‍ ഞങ്ങളുടെ അടുത്തെത്തിയത്. പ്രാര്‍ത്ഥനകള്‍ കരുത്ത് പകര്‍ന്ന നിമിഷങ്ങളില്‍ പോലും കൂടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ. വര്‍ഷങ്ങളോളം കാണാതിരുന്ന ഹുസൈന്‍റെ ഒരു ബന്ധുവിനെ കണ്ടതും ദുബായില്‍ വെച്ചാണ്. അവന്‍റെ താമസസ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോവുകയും കുറേനേരം കുട്ടികളുമായി കളിച്ചിരിക്കുകയും ചെയ്തു. ഒരു യാത്രയില്‍ വെച്ച് കണ്ടുമുട്ടുകയും ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രക്കൊരുങ്ങുമ്പോള്‍ യാത്രയയക്കാനായി കാനഡയില്‍ നിന്നെന്നെ അവന്‍റെ അരികില്‍ എത്തിച്ചതും ഏതോ യാത്രയുടെ നിയോഗമായിരിക്കാം....       

35 comments:

  1. യാത്രാവിശേഷം വായിച്ചു, ആകാംക്ഷാഭരിതമായി വായിച്ചു.

    ReplyDelete
    Replies
    1. അജിത്തേട്ടന്‍ പതിവ് തെറ്റിച്ചില്ല.... :) :) സ്നേഹം

      Delete
  2. അജിത്തേട്ടൻ പറഞ്ഞതുപോലെ തന്നെ...ആകാംക്ഷയോടെ വായിച്ചു.

    ReplyDelete
  3. ആഹാ.. ദുബായ്‌ യാത്ര..!!
    ശര്യാ ചില യാത്രകൾ നമുക്കായി കരുതി വെക്കുന്നതെന്തൊക്കെയാണല്ലേ...
    ഇഷ്ടായി.
    അബ്രയെ കുറിച്ചൊരു എഫ്‌ ബി പോസ്റ്റ്‌ ഞാനിട്ടിരുന്നു കുറച്ച്‌ ദിവസങ്ങൾ മുന്നെ..

    ReplyDelete
    Replies
    1. പേടി ഇപ്പോഴും മാറിയിട്ടില്ല സമീ... ഞാന്‍ വായിച്ചിരുന്നു ആ പോസ്റ്റ്‌!

      Delete
  4. ഹോ...അനുഭവങ്ങളുടെ പെരുമഴയാണല്ലോ..
    എല്ലാ അനുഭവങ്ങളും,നല്ലതാകട്ടെ,ചീത്തയാകട്ടെ,നമുക്ക് അതിൽ നിന്നും ഒരു പാട് പഠിക്കാനും പകർത്താനുംഉണ്ടാകും.
    യാത്രാ വിവരണം വളരെ നന്നായി.

    ReplyDelete
    Replies
    1. ഒത്തിരി സ്നേഹത്തോടെ....

      Delete
  5. ഓര്‍ക്കുമ്പോഴെല്ലാം വീണ്ടും വീണ്ടും ഞെട്ടുന്ന അനുഭവങ്ങളാണ്... ഇതുപോലുള്ള മുഖാമുഖങ്ങള്‍.

    ReplyDelete
  6. 'യാത്ര വിവരണത്തിന്റെ തമ്പ്രാട്ടി' എന്ന് ഞാന്‍ ഒരിക്കല്‍ വിളിച്ചതോര്‍മ്മയുണ്ടാകുമല്ലോ...ദാ..വീണ്ടും ഒരിക്കല്‍ കൂടി....!!!

    ReplyDelete
    Replies
    1. @ സുധീര്‍, നന്ദി...
      @ അന്നൂസ്, ഓര്‍മ്മയുണ്ട്.... സ്നേഹം, സന്തോഷം

      Delete
  7. ആകാംക്ഷയോടെ വായിച്ചു തീര്‍ത്തു ,,,ജോലിയുടെ ഭാഗമായി സൌദിയുടെ പല ഭാഗത്തും പോവുംമ്പോള്‍ ഇത് പോലെയുള്ള വിജനത അനുഭവിക്കാറുണ്ട് ,, നന്നായി എഴുതി ,,

    ReplyDelete
  8. സൌദിയിൽ ജീവിക്കുന്ന ഒരു വീട്ടമ്മയായ എനിക്കും സമാനമായ ചില യാത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് , എങ്കിലും ശ്വാസമടക്കിപ്പിടിച്ചാണ് ഇത് ഞാൻ വായിച്ചത്. യാത്രാവിവരണം നന്നായി.

    ReplyDelete
    Replies
    1. @ ഫൈസല്‍... അത് മരുഭൂമിയുടെ മാത്രം ഒരു പ്രത്യേകതയാണ് എന്ന് എനിക്ക് തോന്നുന്നു. ഒരുത്തരം "Wild Loneliness". നന്ദി
      @ ഗീത.... നന്ദി വായനക്ക്. ഖുന്‍ഫുദാ എന്ന് കേട്ടാല്‍ ഓര്‍മയില്‍ വരിക ഫൈസലിനെയാണ്. ഇപ്പോഴിതാ ഓര്‍ക്കാന്‍ മറ്റൊരു പേര് കൂടി..

      Delete
  9. സംഗതി ജോറായി.

    ReplyDelete
    Replies
    1. പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം സുഹൃത്തേ...

      Delete
  10. വഴക്കുപക്ഷിയിലേക്ക് വന്നതിനും, സഹകരണത്തിനും പ്രിയ മുബിയോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ- അഡ്മിന്‍ വഴക്കുപക്ഷി.

    ReplyDelete
    Replies
    1. @ അഡ്മിന്‍, ഓര്‍മ്മപ്പെടുത്തിയതിന് ഞാനാണ് നന്ദി പറയേണ്ടത്....

      Delete
  11. യാത്രാ വിവരണം നന്നായി. ആകാംക്ഷയോടെ തന്നെ വായിച്ചു.. രക്ഷപ്പെട്ടതും.. ചിത്രങ്ങൾ എന്തേ ഇല്ല ?

    ReplyDelete
  12. ചിത്രങ്ങള്‍ എന്തെ കുറഞ്ഞു പോയി

    ReplyDelete
    Replies
    1. @ ബഷീര്‍ & അനില്‍, അന്ന് എടുത്ത ഫോട്ടോകള്‍ ഞങ്ങളുടെ അടുത്ത് നിന്ന് നഷ്ടപ്പെട്ടു. അതാ ഇപ്പോ ഗൂഗിളിനെ ആശ്രയിച്ചത്.. :(

      Delete
  13. സംഭ്രമജനകമായ0യാത്രാവിവരണമാണല്ലൊ0ഇത്തവണ.ആ0വഞ്ചിയിൽ0ഒരുരാത്രിയിൽ0ഞാനും0പേടിയോടെ0കയറിയിട്ടുണ്ട്.
    ആശംസകൾ.....

    ReplyDelete
  14. ഗംഭീരമായിരിക്കുന്നു..!!!

    ReplyDelete
  15. ശരിയാണ്.യാത്രയില്‍ അപകടം സന്തത സഹചാരിയാണ്.എന്നാലും കുട്ടികളുമായി കുഴപ്പം പിടിച്ച മരുഭൂമി യാത്ര ,സാഹസം തന്നെ.

    ReplyDelete
  16. പണ്ട് എല്ലാ വെള്ളിയാഴ്ചകളിലും അബ്രയിൽ മീന പിടിക്കുന്നവരുടെ ബോട്ടിൽ ഒരു സവാരി നടത്തുമായിരുന്നു ഞങ്ങൾ സുഹൃത്തുക്കൾ . ഇപ്പോൾ എനിക്കതിന് ധൈര്യക്കുറവുണ്ട് . യാത്രയിലെ സംഭവങ്ങൾ നന്നായി എഴുതി എന്ന് പറയുന്നതിനേക്കാൾ നല്ലത് സുഹൃത്തുക്കളെ സഹായിച്ച ദൈവത്തിന് നന്ദിയാണ് .

    ReplyDelete
    Replies
    1. @ വെട്ടത്താന്‍ ചേട്ടന്‍ & മന്‍സൂര്‍, യാത്രകള്‍ നല്‍കുന്ന അനുഭവങ്ങള്‍ തന്നെയാകണം വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്... നന്ദി...

      Delete
  17. മരുഭൂമിയിലെ വിജനതയിലൂടെയുള്ള യാത്ര... ഇതു വരെ അനുഭവിക്കേണ്ടി വന്നിട്ടില്ല... ഇതൊക്കെ വായിക്കുമ്പോൾ ശരിക്കും പേടിയാവുന്നു...

    ReplyDelete
  18. കേരളത്തില്‍ മരുഭൂമിയില്ലല്ലോ... നന്നായി...

    ReplyDelete
  19. യാത്രയിലുടനീളമുള്ള മാനസികസംഘര്‍ഷം എഴുത്തിലൂടെ അനുഭവവേദ്യമായി.........
    ആശംസകള്‍

    ReplyDelete
    Replies
    1. @ ഷെരീഫ്, നന്ദി...
      @ വിനുവേട്ടന്‍, ഒന്ന് പോയിനോക്കൂ. മരുഭൂമിയെ അറിയുന്നവരുടെ കൂടെ ഒരിക്കല്‍ പോണംട്ടോ...
      @ വിനീത്, പുഴയും കുളങ്ങളും ഒക്കെ വറ്റി വരണ്ടുണങ്ങി. മരുഭൂമിയെക്കാളും ഭയാനകമാകാതിരുന്നാല്‍ മതിയായിരുന്നു... :(
      @ തങ്കപ്പന്‍ ചേട്ടാ, സ്നേഹം.... സന്തോഷം

      Delete
  20. ത്രസിപ്പിക്കുന്ന സഞ്ചാര വിവരണങ്ങൾ...!

    ReplyDelete
  21. യാത്ര തുടര്ന്നോട്ടെ. എഴുത്തും.

    ReplyDelete
  22. യാത്രകളിലെ കൌതുകം ഭീതിക്ക് വഴിമാറുന്നത്‌ എത്ര പെട്ടെന്നാണ്...വായിക്കുന്നവന്നെ സംഭീതനാക്കുന്നു അത് പലപ്പഴും...rr

    ReplyDelete

Search This Blog