വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

ദാമ്പത്യചരിത്രം തുടരുന്നു

ഡോ. എം. ജി.എസ് തുടരുന്നു.

"വിവാഹത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ ഭേദമാണ് പാശ്ചാത്യർ. അവർ കുറച്ചു കാലത്തേക്കെങ്കിലും അനുരാഗത്തോടെ ജീവിക്കുന്നവരാണ്."

ഈ വരികളിൽ ഭാരതത്തിലെ വിവാഹത്തിന്റെ കാപട്യം ഉന്മൂലനം ചെയ്യാനുള്ള ഒറ്റമൂലി അദ്ദേഹം ഒളിച്ചു വച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല; പാശ്ചത്യരെപ്പോലെ ദാമ്പത്യം നയിക്കുക എന്നതാണത്.

അറിയില്ലേ അവിടത്തെ രീതികളെക്കുറിച്ച്? പാശ്ചാത്യർ നമ്മളെപ്പോലെ ആജീവനാന്തം ദമ്പതികളാണ് എന്നു പറഞ്ഞ് ഒരുമിച്ചു ജീവിക്കാറില്ല. അനുരാഗത്തിന്റെ തീവ്രത അവസാനിക്കുമ്പോൾ അവർ ദാമ്പത്യബന്ധം അവസാനിപ്പിക്കും. എന്നിട്ട് ഭാര്യ ഭാര്യയുടെ പാട്ടിനും ഭർത്താവ് ഭർത്താവിന്റെ പാട്ടിനും പോകും. കുട്ടികളോ സ്വത്തോ സ്വർണമോ സ്ത്രീധനമോ പിന്നെ അവർക്കിടയിൽ ഒരു തടസ്സവും ആകാറില്ല. രണ്ടു കൂട്ടരും പിന്നെ നയിക്കുന്നത് പുതിയ ദാമ്പത്യജീവിതമായിരിക്കും.

ദമ്പതികൾക്ക് ആജീവനാന്തം ആത്മാർത്ഥമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്ന് ദാമ്പത്യ ചരിത്രകാരൻ പറഞ്ഞ സ്ഥിതിക്ക് നമുക്കും പാശ്ചാത്യരുടെ വഴിക്ക് ചിന്തിക്കാവുന്നതേയുള്ളു. അതിന് ഏറ്റവും പറ്റിയ മാർഗ്ഗം കല്യാണം കഴിഞ്ഞ് അത് രജിസ്റ്റർ ചെയ്യുമ്പോൾ അതിന് ഒരു കാലാവധി നിശ്ചയിക്കുക എന്നതാണ്. നമ്മൾ ഒരു കാറു വാങ്ങുമ്പോൾ അത് വെറും 15 വർഷത്തേക്കല്ലേ റജിസ്റ്റർ ചെയ്യുന്നത്? അതുപോലെയാകട്ടെ ഇനി നമ്മുടെ വിവാഹവും. വേണമെങ്കിൽ കല്യാണം ഒരു 25 വർഷത്തേക്ക് വരെ റജിസ്റ്റർ ചെയ്യാം. അത് എത്ര വേണമെന്നറിയാൻ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രൈം ടൈമിൽ ഒരു ചർച്ച ആകാവുന്നതുമാണ്. വിഷയം ഇതായതുകൊണ്ട് ചർച്ചക്ക് ആളെ കിട്ടാതെ വരില്ല എന്നുറപ്പാണ്. 25 വർഷം കഴിയുമ്പോൾ ഈ ബന്ധം താനേ ഇല്ലാതായിക്കോളും. അപ്പോൾ പിന്നെ വിവാഹമോചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ? ഇനി തുടർന്നും ഒരുമിച്ച് പഴയ ദാമ്പത്യം വേണമെങ്കിൽ ദമ്പതികൾക്ക് റജിസ്‌ട്രേഷൻ പുതുക്കാവുന്നതുമാണ്. അങ്ങനെ റി-റെജിസ്‌ട്രേഷൻ വഴി ദാമ്പത്യം തുടരാൻ എന്തൊക്കെ നിബന്ധനകൾ പാലിക്കണമെന്ന് നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കാവുന്നതേ ഉള്ളൂ.  ജനപ്രതിനിധിസഭകളിൽ സ്ത്രീകളുടെ എണ്ണം കൂടിക്കൂടി വരുന്നതു കൊണ്ട് രണ്ടു ഭാഗത്തു നിന്നും സജീവമായ ചർച്ചകളും ഇടപെടലുകളും പ്രതീക്ഷിക്കാവുന്നതുമാണ്. അതെന്തായാലും വിവാഹത്തിന്റെ റീ-റെജിസ്‌ട്രേഷന് മുന്നോട്ടു വരുന്ന ദമ്പതികളുടെ എണ്ണം കുറവായിരിക്കുമെന്നാണ് എന്റെ അനുമാനം. അതും നമ്മുടെ കാറിന്റെ Case Study-യിൽ നിന്നാണ് ഞാൻ അനുമാനിക്കുന്നത്. 15 വർഷം കഴിയുമ്പോൾ എത്രപേർ അതേ കാർ റീ-റെജിസ്റ്റർ ചെയ്യുന്നുണ്ട്? തുലോ വിരളം. എല്ലാവരും അപ്പോഴേക്കും പുതിയ കാറിന്റെ make-ഉം model-ഉം കണ്ടു വച്ചിരിക്കും. നമ്മുടെ റീ-വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെയേ സംഭവിക്കൂ. ആദ്യത്തെ ദാമ്പത്യം നടക്കുമ്പോൾ എല്ലാവരും 25 വർഷം കഴിഞ്ഞാലുള്ള പുതിയ ബന്ധത്തിനു പറ്റിയ ആളെ കണ്ടെത്തുന്ന തിരക്കിലായിരിക്കും എന്നാണെന്റെ ഒരു വിലയിരുത്തൽ. അതാലോചിക്കുമ്പോൾ 25 വർഷം ഇത്തിരി കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് വിവാഹവും കാറിനെപ്പോലെ 15 വർഷത്തേക്ക് റജിസ്റ്റർ ചെയ്താൽ മതിയാകും....

മറ്റൊരു നിർദ്ദേശം കൂടി എനിയ്ക്കുണ്ട്. അതിതാണ്. 15 വർഷം കഴിയുമ്പോൾ പഴയ കാർ നമ്മൾ ഗാരേജിൽ സൂക്ഷിക്കുകയും പുതിയ കാർ വാങ്ങുകയും ചെയ്യാറുണ്ടല്ലോ. അതുപോലെ 15 വർഷമെന്ന വിവാഹ റെജിസ്‌ട്രേഷന്റെ കാലാവധി തീരുമ്പോൾ പഴയ ഭാര്യയെ വീട്ടിൽ നിർത്തിക്കൊണ്ടു തന്നെ പുതിയ ഒരു റെജിസ്‌ട്രേഷൻ (വിവാഹം) ആകാവുന്നതാണ്. എന്റെ ഈ നിർദ്ദേശത്തിന് ഭൂരിപക്ഷം പുരുഷന്മാരും പിന്തുണ നൽകുമെന്നാണ് എന്റെ ഒരു അനുമാനം.  പക്ഷേ സ്ത്രീകൾ സമ്മതിക്കുമോ എന്തോ? എന്തായാലും 15 വർഷം കഴിഞ്ഞുള്ള പുതിയ വിവാഹ റജിസ്‌ട്രേഷന് അനന്ത സാദ്ധ്യതകളാണ് ഉള്ളത്.  15 വർഷത്തെ പരിചയമുള്ള ഭർത്താവിന് അടുത്ത വിവാഹറജിസ്‌ട്രേഷനു വേണ്ടി "പരിചയസമ്പന്നയായ വധുവിനെ ആവശ്യമുണ്ട്" എന്ന് സധൈര്യം പരസ്യം ചെയ്യാലോ? ഇക്കാര്യത്തിൽ സ്ത്രീകൾക്കും പരിചയം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. വീടുകളിൽ എക്സ്ചെയ്ഞ്ച് കല്യാണം നടക്കുന്നത് പോലെ 15 വർഷം കഴിഞ്ഞുള്ള രണ്ടാം വിവാഹം ചിലപ്പോൾ അയൽവാസികൾ തമ്മിലുള്ള എക്സ്ചെയ്ഞ്ച് കല്യാണം ആയി എന്നും വരാം.

ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധം സ്ഥാപിക്കുന്നത് നല്ല സ്വഭാവമല്ല എന്ന് തോന്നിയേക്കാം. അത് ഒരു പരിധി വരെ ശരിയുമാണ്‌. പക്ഷേ ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാകുന്നത് ഒരു...... ഒരു..... ഒരു...... ഒരു തരം Art of Living ആണ്‌ എന്നാണ്‌ ആളുകളിപ്പോൾ പറയുന്നത്. ഒരു സ്ത്രീയുമായുള്ള ബന്ധം വെറും Part of Living ആണത്രെ; അതിൽ പ്രത്യേകിച്ചൊരു ആർട്ട് (കല) ഒന്നും കാണാനില്ല; അത് ആർക്കും സാധിക്കാവുന്നതേ ഉള്ളൂ.  ആർട്ട് ഓഫ് ലിവിങ്ങ് -ന് മലയാളത്തിൽ 'ജീവിതകല' എന്നു പറയാം. പാർട്ട് ഓഫ് ലിവിങ്ങ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം ജീവിതത്തിൽ മായാത്ത കല (scar) സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ജീവിതകല എന്നു പറയുന്നത്. ജീവിതത്തിൽ മാത്രമല്ല ചിലപ്പോൾ ശരീരത്തിലും scar ഉണ്ടായേക്കാം... ആചാര്യൻ ശ്രീ ശ്രീ ശ്രീ രവിശങ്കറുടെ 'ജീവനകല' ഇതിൽ നിന്നെല്ലാം തുലോം വ്യത്യസ്തമാണ്.

ആജീവനാന്തം ആത്മാർത്ഥമായ ദാമ്പത്യം പറ്റില്ല എന്ന ചരിത്രവസ്തുത മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ഇതുമായി ബന്ധപ്പെട്ട എന്റെ ചിന്തകൾ ഇവിടെ കോറി ഇടുന്നത്. സത്യം പറഞ്ഞാൽ വിവാഹം 15 വർഷത്തേക്ക് മാത്രമായി ചുരുക്കുന്നതിൽ എനിയ്ക്ക് ദു:ഖവും ഉണ്ട്. കാരണം 15 വർഷം കഴിഞ്ഞാൽ പുതിയ റെജിസ്‌ട്രേഷന് (വിവാഹത്തിനു്) പുതിയ ഒരു പങ്കാളിയെ കിട്ടിയില്ലെങ്കിൽ നമ്മൾ എന്തു ചെയ്യും.  കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടാതാകുകയും ചെയ്യുമ്പോൾ ഉള്ള അവസ്ഥയൊന്നാലോചിക്കൂ! 

അതാലോചിച്ചപ്പോഴാണ് പുതിയ തരത്തിലുള്ള നമ്മുടെ ജീവിതത്തിൽ പഴയ വസ്തുക്കളുടെ സ്വാധീനം എനിയ്ക്കനുഭവപ്പെട്ടത്. പഴയ വീടുകളിലാണല്ലോ കൈ പൊക്കി ഉത്തരത്തിൽ നിന്നു സാധനങ്ങൾ എടുക്കുന്നത്. പഴയ വീടെവിടേ? ഉത്തരമെവിടെ? എല്ലാം ടെറസ്സല്ലേ?  ഇപ്പോൾ എല്ലാം നമ്മൾ അലമാരയിലല്ലേ സൂക്ഷിക്കുന്നത്? ബാങ്ക് ലോക്കറും പ്രചാരത്തിലുണ്ട്. അപ്പോൾ കക്ഷത്തിലിരിക്കുന്നത് പോകുന്നതെങ്ങനെയാ? അപ്പോൾ അതിനനുസരിച്ച് സംസാരത്തിലെ ഈ നാടൻപ്രയോഗങ്ങൾ മാറ്റേണ്ടതല്ലേ? ആരാണാവോ അതിനൊക്കെ ഒരു തുടക്കം ഇടുക?  ഒരു പക്ഷേ ഞാൻ തന്നെ ഇതൊക്കെ ചെയ്യേണ്ടി വരുമോ ആവോ?

അതെന്തായാലും വിവാഹം 15 വർഷമായി ചുരുക്കുന്നതിലെ ദോഷം പരിഹരിക്കാൻ എന്റെ മനസ്സിൽ ഒരു ആശയം വികസിച്ചു വരുന്നുണ്ട്. "ഗാരണ്ടി" എന്നതാണത്. വിവാഹം കഴിയുമ്പോൾ വധുവിന് ഒരു 10 വർഷം ഗാരണ്ടി വേണമെന്ന് നമുക്ക് നിർബന്ധം പിടിക്കാം. (പിന്നെ ഐച്ഛികമായ ഒരു 5 വർഷത്തെ extended guaranty-യും.) അതുകൊണ്ടുള്ള ഗുണമെന്തെന്നാൽ കല്യാണം കഴിഞ്ഞ് ആദ്യരാത്രി കഴിയുമ്പോൾ നമുക്ക് ഒരു തൃപ്തി തോന്നുന്നിലെങ്കിൽ ഗാരണ്ടി ഉള്ളതുകൊണ്ട് സാധനം തിരിച്ചു കൊടുത്ത് അതേ വീട്ടിലെ അടുത്ത ആളെ നമുക്ക് ആവശ്യപ്പെടാമല്ലോ? ഇനി നമുക്ക് പറ്റിയ സാധനം അവിടെ ഇല്ലെങ്കിൽ റജിസ്ട്രേഷൻ കാൻസൽ ചെയ്ത് പുതിയ ആലോചന തുടങ്ങുകയും ആകാം. എങ്ങനെ എന്റെ ഐഡിയ?

സമൂഹത്തിൽ ഒരു വിശദമായ ചർച്ച ഇതേക്കുറിച്ചൊക്കെ നടത്തണമെന്നാണ് എനിയ്ക്കിപ്പോൾ തോന്നുന്നത്. അതിനായി ധീരന്മാരായ ആളുകൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷ എനിയ്ക്കുണ്ട്. ഡോ. എം. ജി.എസ് നാരായണൻ തന്നെ അതിനു മുൻകൈ എടുക്കുമെന്നും ഞാൻ കരുതുന്നു.  അതു വരെ ഈ കുത്തിക്കുറിപ്പുകൾ ഇവിടെ നിൽക്കട്ടെ.

അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം


നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്‍റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്‍റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന്‍ സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത്‌ .അദ്ദേഹത്തിന്‍റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില്‍ കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്‍റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത്‌ ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ വാര്‍ദ്ധക്യ കാലത്ത് തൊഴിലെടുക്കുന്നത്‌ എന്ന് എന്‍റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും . എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക്‌ ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍ നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്‍മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്‍റെ ജീവിതം സര്‍വശക്തന്‍ നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്‍റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്‍റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്‍റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.
                                                                                             ശുഭം 
rasheedthozhiyoor@gmail.com

പിന്‍വിളികള്‍ (കഥ) ഹാബി സുധന്‍


സൂര്യൻ ഉച്ചിയിൽ കത്തിനിന്ന ഒരുച്ചയ്ക്ക് ശലഭങ്ങൾ വെയിലിൽ പ്രണയാക്ഷരങ്ങൾ എഴുതിച്ചേർക്കുന്നതും നോക്കിയിരിയ്ക്കുമ്പോൾ പടിയ്ക്ക് പുറത്ത് ഒരു രൂപം. അൽപനേരം സംശയിച്ചു നിന്ന ശേഷം പടിവാതിലിന്റെ പാളി തുറന്ന് ആ രൂപം മുറ്റത്തേയ്ക്ക് നടന്നടുത്തു. 

ചുരുണ്ട മുടിയും താടിയും വളര്‍ന്ന് ജട പിടിച്ച തല. ചെമ്പ് കലർന്ന മഞ്ഞ ലോഹത്തിന്റെ നിറം.. ചുവന്ന മോണ കാണിച്ച് വണ്ട് മുരളും പോലൊരു ശബ്ദത്തിൽ ആരോടെന്നില്ലാതെ അയാൾ നിന്നു ചിരിച്ചു. നീളന്‍കൈയ്യുള്ള ഷര്‍ട്ടും അലസമായി മടക്കിക്കുത്തിയ കള്ളിമുണ്ടും . ആകര്‍ഷകമായി തോന്നിയത് ചിത്ര ശലഭങ്ങൾ പറന്നുകളിക്കുന്ന തിളക്കമാര്‍ന്ന ആ കണ്ണുകളാണ് . അത്രയും കറുപ്പുനിറമുള്ള, തിളക്കമുള്ള കണ്ണുകൾ അതിനു മുന്‍പോ, ശേഷമോ കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. എവിടെയും ദൃഷ്ടി ഉറയ്ക്കാതെ അയാൾ എന്തിനെയോ ഭയപ്പെടുന്നപോലെയും എന്തോ പരതിക്കൊണ്ടിരിക്കുന്നതുപോലെയും കാണപ്പെട്ടു.

പൂമുഖത്ത് നിന്നിരുന്ന താൻ കണ്ണില്‍പ്പെട്ടപ്പോൾ ദീര്‍ഘനേരം ഇമയനക്കാതെ തുറിച്ചു നോക്കി. ചിത്രശലഭങ്ങൾ അയാൾക്ക് ചുറ്റും പാറിപ്പറന്നു. അയാൾ ഉറക്കെ ചിരിച്ചു. പേടിച്ചരണ്ട് അകത്തേക്ക് വലിഞ്ഞപ്പോൾ ആ കണ്ണുകളിൽ വിഷാദം പടരുന്നത്, ജനലഴികൾക്കിടയിലൂടെ കണ്ടു.

“ആരാണ്” ?

ഉമ്മറത്തേക്ക് എത്തിയ അമ്മ ചോദിച്ചു.

അയാൾ ചിരിച്ചു, കനത്ത ഒരു മുരള്‍ച്ചയോടെ ചിരി നിറുത്തുകയും ചെയ്തു. ചെമ്പിച്ച താടിരോമങ്ങളിൽ ചൊറിഞ്ഞുകൊണ്ട് തലചെരിച്ച് അമ്മയെ നോക്കിയ ആ കണ്ണുകളിൽ ഭയമായിരുന്നു.. അനുകമ്പയ്ക്കായുള്ള യാചനയും!

ഒട്ടിയ വയറിൽ തടവി താഴേക്കു നോക്കി അയാൾ നില്‍പ്പുറപ്പിച്ചു. ക്ഷണനേരംകൊണ്ട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ക്രമംതെറ്റി പൂട്ടിയ ഷര്‍ട്ടിന്റെ കുടുക്കുകൾ ശക്തിയോടെ വലിച്ചൂരി രണ്ടുവശത്തേക്കും അകത്തിപ്പിടിച്ച് വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു,
“ചോറ്...”

ജനലിനരികിലേക്ക് തല തിരിച്ച് വീണ്ടും അതേ ചിരി!

അമ്മ തിരിഞ്ഞു നോക്കും മുന്‍പേ അടുക്കളവശത്തേക്ക് നടന്നു.

“വാവേ ഒരു വാഴയില ഇങ്ങു മുറിച്ചെടുത്തോളൂ.. ഈ ചെക്കന് ഇത്തിരി ചോറു കൊടുക്കാൻ .”

അപ്പോഴേക്കും അമ്മയോടൊപ്പം അയാളും വടക്കേപുറത്തെത്തിയിരുന്നു.

“അവിടെ ഇരുന്നോള്വാ”

തുടച്ചുമിനുക്കിയിട്ട ഇറയം ചൂണ്ടി അമ്മ അയാളോട് പറഞ്ഞു.

അയാളിരുന്നില്ല. മുണ്ടിന്‍റെ തല ചുരുട്ടിക്കൂട്ടി കുമ്പിട്ടു നിന്നു. താഴെ ചവിട്ടുപടിയിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു കുനിയനുറുമ്പിനെ കാലിലെ തള്ളവിരൽ കൊണ്ട് ഞെരിച്ചു കൊല്ലുമ്പോൾ അയാളുടെ ശ്വാസം വേഗത്തിലായി.

ഇല മുറിച്ച് കഴുകി ഇറയത്ത് വയ്ക്കുമ്പോൾ അയാളുടെ താഴ്ത്തിപ്പിടിച്ച മുഖത്തേക്ക് ചെരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു,
“എന്താ പേര്?”
“ഗി ഗി ഗി” ചങ്ങലക്കിലുക്കം പോലൊരു ചിരിയോടെ പറഞ്ഞു "സനാതനൻ ".

കണ്ണുകൾ വട്ടംപിടിച്ച് തന്നെത്തന്നെ നോക്കുകയാണ്. കണ്ണിൽ നിന്നും കണ്ണെടുക്കാതെ ശലഭങ്ങൾ പാറുന്ന തറച്ചുനോട്ടം! ഇലയിൽ തങ്ങിനിന്ന വെള്ളത്തുള്ളികൾ കൈകൊണ്ടു തുടച്ചുനീക്കുമ്പോൾ നോട്ടം കൈതണ്ടയിലേയ്ക്ക് മാറുന്നതറിഞ്ഞു. 

അമ്മ ഇലയിൽ ചൂടുള്ള ചോറും എരിശ്ശേരിയും പച്ചമുളക് ചതച്ചിട്ട പച്ചമോരും വിളംബിയിട്ടു പറഞ്ഞു,
“കഴിച്ചോള്വാ”

“വാവേ കുടിയ്ക്കാൻ വെള്ളം കൊടുക്കു” . അമ്മ അകത്തേക്കുപോയി.

അയാൾ ഇറയത്ത് വലതു വശത്തേക്ക് കാലിട്ട് ഇടത്തേ കൈ കുത്തി ഇലയുടെ മുന്പിലിരുന്നു.

ഇരുമ്പിന്‍റെ ബക്കറ്റ് കിണറ്റിലേക്കിട്ട് മുക്കിത്തുടിച്ചു വെള്ളം കോ രിയെടുക്കുമ്പോൾ കപ്പി ശബ്ദമുണ്ടാക്കി. പെട്ടെന്ന് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ അയാ ൾ ചെവിയിൽ വിരൽ തിരുകി, കണ്ണുകളടച്ച് മുഖം ചുളിച്ചു പിടിച്ചു.

“പേടിയ്ക്കണ്ട, കപ്പീല് എണ്ണ ഇല്ല്യാണ്ടായിരുന്നുട്ടോ. ചൂടാറും മുമ്പ് വേഗം ചോറുണ്ടോളൂ.” കപ്പിൽ വെള്ളവുമായി അടുത്തേക്ക് ചെന്ന് പറഞ്ഞപ്പോൾ കൊച്ചു കുട്ടിയെ പോലെ മിഴിച്ചു നോക്കി. അല്പനേരത്തെ പകപ്പിനു ശേഷം അയാൾ ആര്‍ത്തിയോടെ ചോറ് മുഴുവനും വാരിയുണ്ടു.

“എവിട്യാ വീട്?”

താടിയിലും മീശയിലും പറ്റിപ്പിടിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളിലേക്ക് നോക്കാതിരിക്കാൻ പ ണിപ്പെട്ടുകൊണ്ട് ചോദിച്ചപ്പോൾ അതിനുത്തരമായി അയാൾ അകലേക്ക്, ആകാശത്തേയ്ക്ക് വിരൽ ചൂണ്ടി.

"ആകാശത്തോ.."?

"ഊഹും ..അതിന്റേം അപ്രത്ത് ."

അപ്പൊ അച്ഛനും അമ്മയും..?

“രാത്രിയിൽ നക്ഷത്രങ്ങളായി വരും” . “ചോറ്...” അയാൾ നിവര്‍ന്നിരുന്നു.

ശലഭങ്ങൾ ഒഴിയുന്നില്ല .

രണ്ടാമതു ചോറ് വിളമ്പുമ്പോൾ അവ തന്‍റെ കൈത്തണ്ടയിലെ ചുവന്ന കുപ്പിവളകളിൽ പറന്നു വന്നിരിക്കുന്നതറിഞ്ഞു തലയുയര്‍ത്തി. അപ്പോൾ ചുവന്ന മോണ കാണിച്ച് അയാൾ ശബ്ദമില്ലാതെ ചിരിക്കുകയായിരുന്നു. വീണ്ടും കോര്‍ക്കുന്ന നോട്ടം. ശലഭനോട്ടം!

അനുസരണയില്ലാത്ത ചുരുണ്ട മുടിയിഴകൾ കണ്ണിലേക്ക് വീണപ്പോൾ ചോറ് വാരിയ കൈകൊണ്ടുതന്നെ അയാൾ മുടി തട്ടി മാറ്റാൻ ശ്രമിച്ചു.

“വാവേ...നീ പോയുണ്ണാൻ നോക്കു..” അമ്മയ്ക്ക് ഇഷ്ടക്കേട് ഉണ്ടെന്നു വ്യക്തമായി.

“അമ്മേ.. സനാതനൻ ന്നാ പേര്....പാവം... ആരൂല്ല്യാന്നാ തോന്നണേ..”

“അതോണ്ടല്ലേ ഉണ്ടിട്ടു പോയിക്കോട്ടേന്ന് വച്ചത്.” അമ്മയ്ക്ക് ക്ഷമ കെട്ടുതുടങ്ങി. 

"ആകാശത്തിന്റേം അപ്രത്തൂന്നാ വരണേ ന്നു പറഞ്ഞു...” 

"നിനക്കും പ്രാന്തായോ പെണ്ണേ"? അമ്മ അത്ഭുതപ്പെട്ടു.

അകത്തേക്ക് കടക്കുന്നതിനിടയിൽ ഒന്നുകൂടെ തിരിഞ്ഞുനോക്കി . ആർത്തിയോടെ കഴിക്കുകയാണ് അയാൾ.

"കൂടുതൽ അടുപ്പം കാണിക്കണ്ട, തലയ്ക്കു സുഖല്ല്യാത്ത ചെക്കനാ...... നീ അപ്രത്ത് പോവൂ..” അടക്കത്തോടെ പറയുമ്പോഴും അമ്മയുടെ സ്വരത്തിലെ കാര്‍ക്കശ്യം വ്യക്തമായിരുന്നു.

ഊണ് കഴിഞ്ഞ് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അയാൾ പടി കടന്നുപോകുന്നു , ഏതോ പാട്ടിന്‍റെ വരികൾ ചൂളംവിളിയായി കേട്ടു. അഴിഞ്ഞു പോയേക്കുമോ എന്ന മട്ടിൽ ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല മണ്ണിലൂടെ ഇഴഞ്ഞു. ഇടയ്ക്ക് കുനിഞ്ഞ് കല്ലുകൾ പെറുക്കി മുന്നോട്ടെറിഞ്ഞിട്ടു ഉറക്കെ കൈ കൊട്ടി. വഴിയുടെ നടുവിൽ നിന്നുകൊണ്ട് അയാൾ നിർത്താതെ വട്ടപ്പാലം തിരിയുന്നത് നോക്കി നിന്നപ്പോൾ തല കറങ്ങും പോലെ തോന്നി. വേലിയിലിരുന്ന മൈനയെ ഓടിച്ചിട്ട് പിടിയ്ക്കായ്ക്കാനാഞ്ഞപ്പോൾ മൈന പരിഭ്രാന്തിയിൽ പറന്നകന്നു. എന്തൊക്കെയോ പുലമ്പിയും ആർത്തട്ടഹസിച്ചും അയാൾ ശലഭങ്ങൾക്കൊപ്പം മാഞ്ഞു മാഞ്ഞു പോയി. തലയ്ക്കു ചുറ്റും ഒരു ഭ്രമരം മാത്രമവശേഷിച്ചു.

പെരുമ്പറ കൊട്ടിക്കൊണ്ടായിരുന്നു പിന്നത്തെ വരവ്. കഴുത്തിൽ തൂക്കിയ ചരടിൽ ഞെങ്ങി ഞെളങ്ങിയ ഒരു പാട്ടയുടെ കഷ്ണം. അയാൾ അതിൽ ഒരു കുറുവടി കൊണ്ട് അമർത്തി അടിച്ച്‌ ശബ്ദമുണ്ടാക്കി. മുടി കൂടുതൽ ചെമ്പിച്ചിരുന്നു. വെയിലിൽ വിയർത്തൊഴുകുന്നുണ്ടായിരുന്നു
മറഞ്ഞു നിന്നുകൊണ്ട് നോക്കിയപ്പോൾ അനേകായിരം വർണ്ണങ്ങളിൽ ശലഭങ്ങൾ പറക്കുന്നു അയാൾക്ക്‌ ചുറ്റും.... അവയുടെ ചിറകുകളിലെ ചിത്രങ്ങളിൽ പലതരം ചായങ്ങൾ തെളിഞ്ഞു പരക്കുന്നു.

" ഇപ്രത്തേയ്ക്ക് പോന്നോളൂ.." 

അമ്മ അയാളെ അടുക്കളവശത്തേയ്ക്ക് വിളിച്ചു.

അസ്വസ്ഥമായ നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

വയറു നിറഞ്ഞതിന്റെ സംതൃപ്തിയോടെ ഉമ്മറത്തു കൂടി തിരികെപ്പോകുമ്പോൾ അയാൾ വീടിനകത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി, "ഗി ഗി ഗി ഗി.." എന്ന് ശബ്ദമുണ്ടാക്കി. മാവിൻ ചുവട്ടിലെ ഉറുമ്പിൻ കൂട്ടിൽ ഒരു പിടി മണ്ണ് വാരിയിട്ടിട്ട് ഒന്നുകൂടെ ഉച്ചത്തിൽ ചിരിച്ചു. പിന്നെ പാട്ടും പാടി പോയി ആ ശലഭമിഴികൾ .

വേരുകൾ ഉപേക്ഷിച്ച മരമായിരുന്നു അയാൾ. തണൽ കൊതിയ്ക്കുന്ന മരം. അതിനെ ഒരു ചില്ലയോളമെങ്കിലും ഉയർന്ന് തലോടണം എന്നു തോന്നി.സ്നേഹത്തിനെ ഭ്രാന്തെന്നോ ഭ്രാന്തിനെ സ്നേഹമെന്നോ വിളിയ്ക്കാനാവുമെന്ന വിശ്വാസം ശക്തിപ്പെട്ടു. 

ആഴ്ചകൾ കൂടുമ്പോഴോ മാസത്തിലൊരിക്കലോ അയാൾ അധികാരത്തോടെ വന്നപ്പോഴൊക്കെ ആരെന്നറിയാതെ, എവിടെനിന്ന് വരുന്നുവെന്ന് അറിയാതെ , കണ്ണിൽ വന്നു തറച്ച ഭ്രാന്തമായ ആ നിഷ്കളങ്കതയെ തൂത്തെറിയാനാവാതെ പരിഭ്രമിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. ഒരിക്കലും കണ്ണിൽ പെടാതിരിയ്ക്കാൻ ശ്രദ്ധിച്ചപ്പോഴും തന്നെ തിരയുന്നുണ്ടാകുമോ അയാളെന്നു വെറുതെ വ്യാകു ലപ്പെട്ടിരുന്നു .

മനസ്സിലെ ചായക്കൂട്ടുകൾ കൊണ്ട് വരച്ചു തീര്‍ക്കാൻ കഴിയാത്ത ഒരു അപൂർണ്ണ ചിത്രമായി അയാൾ തെളിയുമ്പോൾ ചുവന്ന കുപ്പിവളകളിൽ നീല ചിത്ര ശലഭങ്ങൾ നിഴലുകൾ വീഴ്ത്തുന്നു. നിഴലിന്റെ മറയിൽ നിന്നും ഇടയ്ക്കൊക്കെ എത്തിനോക്കുകയാണ് ആ ഭ്രാന്ത്.

ഉള്ളുകള്ളങ്ങൾ (കഥ) അന്‍ഷാദ് അന്‍ഷു

   "വൈരുദ്ധ്യാത്മകതയാണ്  കേവലമായ 
                          മനുഷ്യജീവിതത്തെ  മുന്നോട്ടു നയിക്കുന്നത് .."





                                        വൻ എല്ലാം തീരുമനിച്ചു കഴിഞ്ഞിരുന്നു. വിവാഹം ജീവിതത്തിന്റെ അവസാനവാക്കാവുന്നതിൽ അവന്  തന്നോടുതന്നെ അമർഷം തോന്നാതിരുന്നില്ല. ഉണ്ടായേക്കാവുന്ന മുറിവിനു  പരിചരണത്തിനായുള്ള മരുന്നും, പഞ്ഞിയും ബന്റേജും ആവശ്യപെട്ട് മരുന്നുശാലക്കു മുന്നിൽ കാത്തുനില്ക്കുമ്പോൾ അവൻ അക്ഷമനായിരുന്നു . വെയിലിനു ഉഷ്ണം നന്നേ കുറവായിരുന്നുവെങ്കിലും അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. അവനാവശ്യപ്പെട്ട വസ്തുക്കൾ എടുത്തു നല്കുമ്പോൾ അയാളുടെ ചുണ്ടിൽ സ്വതസിദ്ധമായ പരിഹാസം തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. മരുന്നു കടക്കാരന്റെ പരിഹാസച്ചിരിയെ അവൻ വെറുത്തു. മുമ്പ് പലപ്പോഴുമതിനെ വെറുത്തിരുന്നുവെങ്കിലും, ഇപ്പോഴവനതിനെ കൂടുതലായി വെറുത്തു. വാങ്ങിയ സാധനങ്ങൾക്കുള്ള കാശുക്കൊടുത്ത് അവൻ ധൃതിയിലവിടുന്ന് ഇറങ്ങി നടന്നു .
മരുന്നുശാലയിൽ നിന്നും വരുന്ന പ്രകാശനെ കണ്ടപ്പോൾ ഓട്ടോറിക്ഷയിൽ ചാരിനിന്നിരുന്ന ഗംഗാധരേട്ടൻ അവനെ നോക്കി പുഞ്ചിരിച്ചു , എന്നാലവനാവട്ടെ അയാളെ തുറിച്ചു നോക്കി. ആ നിമിഷം മറ്റുള്ളവരുടെ മാനസികാവസ്ഥ  നോക്കാതെയുള്ള തന്റെ പുഞ്ചിരിയിൽ അയാൾക്ക് വല്ലായ്മ തോന്നി. "ഈ ചെക്കന്റെ പോക്കുകണ്ടിട്ട്  അവൻ വീണ്ടും പഴയതു തന്നെ ആവർത്തിക്കുമെന്നാണു തോന്നുന്നത് . ഗംഗാധരേട്ടൻ അടുത്തു നിന്നിരുന്ന ചെറുപ്പക്കാരനോടായി പറഞ്ഞു."
എല്ലാത്തിനും അവൻ മുൻ കരുതലെടുത്തിരിക്കുന്നതു കാണുമ്പോൾ അതിനു സാധ്യത കുറവാണു . എന്നാലും പ്രകാശനെപ്പോലെയാവാൻ കഴിയണം , യൗവ്വനത്തിന്റെ ആകാംക്ഷളെല്ലാം അപ്പോൾ തന്നെ തീർക്കാൻ കഴിഞ്ഞുവല്ലോ, പിന്നെ ഇത്രയും കാലം അതു മറ്റാരുമറിയാതെ ഒളിച്ചുവെക്കാനും. നമ്മളും ജീവിക്കുന്നുണ്ട്, വിപിൻ നിശ്വാസം പൂണ്ടു.
"തീർക്കാൻ പറ്റാതെപോയ ആകാംക്ഷകളെല്ലാം സഫലമാക്കാൻ വീട്ടിലൊരുത്തിയുണ്ടല്ലോ അതു പോരേ വിപിനേ. ബുദ്ധിയുറക്കാത്ത പ്രായത്തിലെ ആകാംക്ഷാ സഫലീകരണമെല്ലാം കഴുത്തിനു മേലേ തൂങ്ങുന്ന വാളാണു." അയാൾ അകന്നുപോകുന്ന പ്രകാശനെ നോക്കിക്കൊണ്ടു പറഞ്ഞു. കൂടുതലായെന്തോ അയാൾക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അയാളതു മനസ്സിൽ തന്നെ വച്ചു.
അവർ മാത്രമല്ല ലോകം മുഴുവൻ തന്നെ പരിഹാസത്തൊടെയാണു നോക്കുന്നത്തു എന്ന തോന്നൽ അവനെ ഒട്ടും വേദനിപ്പിച്ചില്ല. തന്നിലേക്കു നീളുന്ന ചൂഴ്ന്നു നോട്ടങ്ങളെയെല്ലാം അവഗണിച്ച് പ്രകാശൻ വീട്ടിലേക്കു ധൃതിയിൽ  നടന്നു.
വയനശാലക്കു തിരിയുന്ന വളവിലെ ആലിന്റെ ചുവട്ടിൽ വച്ച് പ്രകാശനെ കണ്ടപ്പോൾ  മേലെടത്തെ ഉഷ അവനെ നോക്കി പ്രണയാതുരമായി പുഞ്ചിരിച്ചു. പക്ഷെ അവൻ അവളെ രൂക്ഷമായി നോക്കി ആ നോട്ടം അവളുടെയുള്ളിൽ കത്തി പടർന്നു. ഉഷ ശാരദ ചേച്ചിയോടു പറഞ്ഞു; പ്രകാശേട്ടൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു കാണാൻ സൌന്ദര്യവും  എല്ലാവരെക്കാളും വലിയ വിവരവും ഉണ്ടായിട്ടെന്താ കാര്യം മനുഷ്യന്റെ തലതിരിഞ്ഞാൽ പോയില്ലെ.. ദേവുവമ്മയുടെ കാര്യം ആലോചിക്കുമ്പൊഴാ കഷ്ടം . ആരുടെ കുരുത്തം ക്കൊണ്ടോ നിങ്ങളുടെ ജാതകം തമ്മിൽ പൊരുത്തപ്പെടാതിരുന്നതു വലിയ സമാധാനം. ശാരദ ചേച്ചി പറഞ്ഞു.
ഉഷയുടെ കണ്ണുകൾ അപ്പോൾ ആരുമറിയാതെ തന്റെ മനസ്സിൽ രാവും പകലും കൊണ്ടു നടന്ന പുരുഷന്റെ ചവിട്ടടികളെ പിന്തുടരുകയായിരുന്നു. അവനെ ശൃംകരിച്ചു നില്ക്കാതെ നീ ഇങ്ങോട്ടു നടന്നാ, ശാരദ ചേച്ചി ശകാര സ്വരത്തിൽ പറഞ്ഞു . ഉഷ ഒന്നും മിണ്ടതെ നിശബ്ദമായി നടന്നു.
പ്രകാശൻ നടത്തത്തിന്റെ വേഗതകൂട്ടി, പതിവിനു വിപരീതമായി ഇന്നു വീട്ടിലെക്കുള്ള ദൂരം കൂടിയതായി അവനനുഭവപ്പെട്ടു. കഠിനമായ ചിന്തകൾ അവന്റെ നിമിഷങ്ങൾക്കു ദൈർഘ്യം കൂട്ടി. ഗായത്രിയുടെ വാക്കുകൾ അവന്റെ ഹൃദയത്തെ ഒരു കഴുകനെപ്പൊലെ കൊത്തി വലിച്ചു. പ്രകാശേട്ടനെ വിവാഹം ചെയ്യാൻ ഞാൻ ഇപ്പൊഴും തയ്യാറാണു, പക്ഷെ അച്ചനും അമ്മയും പറയുന്നത് സ്വന്തം ശരീരത്തെ മൃഗീയമായി കുത്തിമുറിക്കുന്നവൻ നാളെ എന്റെ മകളേയും അങ്ങനെ ചെയ്യില്ലാന്നെന്താ ഒരുറപ്പ് എന്നാണ്. എനിക്കും അതു തന്നെയാണു ചോദിക്കനുള്ളതു എന്തു ധൈര്യത്തിലാണു അങ്ങോട്ടേക്കു വരുക പ്രകാശേട്ടൻ തന്നെ പറയൂ. പ്രകാശൻ ഉത്തരം കിട്ടാതെ പകച്ചു നിന്നു. അവളുടെ വാക്കുകളെക്കാൾ അവനെ വേദനിപ്പിച്ചത് അതിലെ വൈരുധ്യങ്ങളായിരുന്നു. അവളൊരിക്കൽ പറഞ്ഞു സമൂഹത്തിന്റെ മാത്രമല്ല അച്ചനമ്മമാർ പറയുന്ന കാര്യങ്ങളൊന്നും അനുസരിക്കാൻ ഞാൻ തയ്യ​‍ാറല്ല കാരണം അവരും വികലമായ സമൂഹത്തിന്റെ ഭാഗമാണു. ഈ ആശയ സമരം അവൾ എവിടെയാണു വച്ചു മറന്നത്.

ആകശത്ത് ഏതോ അദൃശ്യ കലാകാരൻ മഞ്ഞഛായം തേക്കാൻ തുടങ്ങിയിരുന്നു. പ്രകാശൻ ചിന്തിച്ചു വിവാഹ നിശ്ചയമെന്നതു തികച്ചും അർത്ഥരഹിതമായ ഏതു നിമിഷം വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന ഒരു ഹ്രസ്വകാല സന്ധി മാത്രമാണു.

കളത്തിലെ കുമാരേട്ടനാണു ഗായത്രിയുടെ ആലോചനകൊണ്ടു വന്നത്. വിവാഹം കഴിക്കാമെന്നു തീരുമാനിച്ചപ്പോൾ, ഉയർന്ന ചിന്താശേഷിയുള്ളതും ചിരപരിചിത വഴികളിൽ നിന്ന് മാറി നടക്കാൻ ശ്രമിക്കുന്നവരുമായ പെൺകുട്ടികളെയാണു പ്രകാശൻ ആഗ്രഹിച്ചതു, പക്ഷെ എത്രയൊ തവണ അന്വേ​‍ഷിച്ചു നടന്നിട്ടും അങ്ങനൊരുവളെ കണ്ടെത്താൻ അവനു കഴിഞ്ഞില്ല. വീട്ടുക്കാർ കണ്ടെത്തുന്നതു കെട്ടാമെന്നു വെച്ചപ്പോഴാവട്ടെ അവിടെ പ്രശ്നം ജാതകപൊരുത്തമായിരുന്നു. ജാതകം നോക്കുന്നതിൽ പ്രകാശനു വിശ്വാസമൊന്നുമില്ലായിരുന്നുവെങ്കിലും അവൻ ജാതകം മുടക്കുന്നതിനെയൊന്നും എതിർക്കാൻ പോയില്ല, കാരണം അവനപ്പോഴും മനസ്സിനിണങ്ങിയവളെ തേടുകയായിരുന്നു. പക്ഷെ ഓരൊ ആലോചനമുടങ്ങുമ്പോഴും ദേവുവമ്മക്കായിരുന്നു ആധി മുഴുവൻ. ഇതേതായലും നടക്കും ദേവൂ സമ്പത്തുകൊണ്ടും കുടുംബമഹിമക്കൊണ്ടും സാമാന്യം നല്ലനിലയിൽ കഴിയുന്ന കൂട്ടരാണു പിന്നെകുട്ടിയും കാണാൻ തരക്കെടില്ല. കുമാരെട്ടൻ പറഞ്ഞു. പ്രകാശന്റെ അമ്മയെക്കാളും ഒന്നോ രണ്ടൊ വയസ്സ് കൂടുതലേയുള്ളൂ കുമാരേട്ടനു, ചെറുപ്പത്തിൽ മരിച്ചുപ്പോയ ദേവുവമ്മയുടെ സഹോദരന്റെ പ്രായമായിരുന്നു അയാൾക്ക്. എന്തൊക്കെ ഉണ്ടായാലും ജാതകപൊരുത്തം കൂടി വേണ്ടേ കുമാരാ, ദേവുവമ്മ പരിഭവപ്പെട്ടു. അതൊക്കെ ഉണ്ടാവും നീ നോക്കിക്കൊ.

ഇപ്രാവശ്യം അതിനെ എതിർക്കാൻ തന്നെയായിരുന്നു പ്രകാശൻ തീരുമാനം . അവൻ പറഞ്ഞു, ഇനി ജാതകോം കുന്തവും കുടച്ചക്രമൊന്നും നോക്കേണ്ട , ഇഷ്ടായാൽ അടുത്ത ദിവസം തന്നെ കല്ല്യാണം. എന്തായാലും അത്തരം കടുത്ത തീരുമാനങ്ങളൊന്നും വേണ്ടിവന്നില്ല അവരുടെ ജാതകങ്ങൾ തമ്മിൽ പത്തിൽ പത്തു പൊരുത്തമുണ്ടായിരുന്നു.

വൃശ്ചികം14 നു പ്രകാശൻ ഗായത്രിയെ ആദ്യമായി കാണാൻ ചെന്നു. നീല സാരിയുടുത്ത് തലമുടി മനോഹരമായി ഒതുക്കി കെട്ടി, പിന്നെ മുഖത്തു അല്ലറചില്ലറ പൊടിയൊക്കെ തേച്ചു അവൾ മുന്നിൽ വന്നു നിന്നപ്പൊൾ ഫോട്ടൊയിൽ കണ്ടതിനെക്കാളും സുന്ദരിയാണെന്നു അവനു തോന്നി , വളരെനാൾ കത്തിരുന്നിട്ടും ആഗ്രഹിച്ചവളെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ അവന്റെ മുഖത്തു വന്നുപോയിക്കൊണ്ടിരുന്നു. എന്നാൽ അവളുമായി സ്വകാര്യമായി സംസാരിക്കാൻ അവസരം കിട്ടിയപ്പൊൾ തന്റെ മുൻ വിധികളിൽ അധിഷ്ടിത നിരാശയെയോർത്തു അവനിക്കു അവമതിപ്പു തോന്നി. ഗായത്രി പറഞ്ഞു; കുഞ്ഞുങ്ങളെ പ്രസവിച്ചു വീട്ടിൽ അടയിരുത്താനാണു എന്നെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ ആലോചന ഇപ്പോളിവിടെ വച്ചു അവസാനിപ്പിക്കുന്നതാണു നല്ലത്.
അതൊന്നും വേണ്ടായെന്നു ഞാൻ പറയില്ല, ലൈംഗിക ജീവിതമെന്നതു എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പ്രധാന്യ വിഷയങ്ങളിൽ ഏറ്റവും താഴെക്കിടയിൽ കിടക്കുന്നവ മാത്രമാണു. മറ്റെന്തെല്ലാം കാര്യങ്ങൾ നമുക്കു സമൂഹത്തിൽ ചെയ്യാനുണ്ട്.  ആ പെൺ ധ്വനി ഇതേ രീതിക്കു തന്നെയാണു മുൻപ് കാണാൻ വന്നവരിലെല്ലാം പ്രതിഫലിച്ചതു. പക്ഷെ അവരെല്ലാം അവളുടെയുള്ളിലെ തീ കണ്ടു പേടിച്ച് അടക്കവും ഇണക്കവുമുള്ളവരെ തേടി കാതങ്ങളോളം അലഞ്ഞു. എന്നാൽ പ്രകാശനാവട്ടെ അവളിലെ അഗ്നിസ്ഫുരണങ്ങൾ കണ്ട് സന്തോഷിച്ചു. തന്റെ ചിന്തകളുമായി യോചിക്കുന്നവളെ തരാനാണു ഇത്ര വൈകിച്ചതെന്നൊർത്ത് അവൻ കാലത്തിനെ സ്തുതിച്ചു. പ്രകാശൻ പറഞ്ഞു; എന്റെ അന്വേഷണങ്ങൾക്കു ഇപ്പോഴെങ്കിലും അവസാനമായല്ലോയെന്നോർത്തു ഞാൻ അത്ഭുതപ്പെടുകയാണു. നിന്നെപ്പോലുള്ളവളെ നഷ്ട്ടപെടുത്താൻ എനിക്കുവയ്യ.അതുക്കൊണ്ടു നാളെത്തന്നെ വിവാഹമങ്ങ്  നടത്തിയാലോ . അതേതായാലും സാധ്യമല്ല എന്റെ ഒരു വർഷത്തെ കോഴ്സ് കഴിഞ്ഞിട്ടേ  കാര്യം നടക്കൂ,  ഗായത്രി ചിരിച്ചുക്കൊണ്ടു പറഞ്ഞു. ശരി അതാണു നല്ലത്. കിട്ടുന്ന ഇടവേളക്കൊണ്ടു പരസ്പരം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാമല്ലൊ. അവളും തലയാട്ടി. എല്ലാം വെറുതെയാണു ആറേഴു മാസംക്കൊണ്ടെന്നല്ല ഒരായുഷ്ക്കാലമെടുത്താലും ആർക്കും ആരേയും മനസ്സിലാക്കാൻ കഴിയില്ല, കാരണം മനസ്സു ആർക്കും പിടുത്തംകൊടുക്കാത്ത വാവലുകളെ പോലെയാണ് .

ഈ ലോകം എന്തേ ഇങ്ങനെയായിപോയത്. ഉറ്റ സുഹൃത്തിന്റെ വിയോഗം ഒരു മനുഷ്യനെ മരണത്തിലേക്കു കൊണ്ടെത്തിക്കമെന്ന് എന്തുകൊണ്ടാണു ആർക്കും മനസ്സിലാകാത്തത്, വഴുതി വീണേക്കാവുന്ന മരണത്തിന്റെ പടവുകളിൽ നിന്നും തിരിച്ചു കയറാൻ ശ്രമിച്ചതാണോ ഞാൻ ചെയ്ത അപരാധം. ചോദ്യങ്ങൾക്കൊന്നും ഉത്തരം  കണ്ടെത്താൻ പ്രകാശനു കഴിഞ്ഞില്ല. താൻ ചെയ്തതിൽ തെറ്റൊന്നുമില്ലായെന്നു  അവൻ സ്വയം ബോധ്യപെടുത്താൻ ശ്രമിച്ചു.

അരവിന്ദൻ മരിച്ചവിവരം അറിഞ്ഞ ദിവസത്തെക്കുറിച്ച് പ്രകാശനോർമിച്ചു.. ആ ദിവസം ചെറിയൊരു ചാറ്റൽ മഴയുണ്ടായിരുന്നു. പതിവിനു വിപരീതമായി എന്തെങ്കിലും സംഭവിക്കുമെന്നോ അല്ലെങ്കിൽ സംഭവിച്ചുയെന്നോ ഒരു സൂചനപോലുമുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവന്റെ മരണം ആ ദിനങ്ങളിൽ കുറിക്കപ്പെട്ടിരിന്നുവെന്നു ആരറിയാനാണു. മരണം ചിലപ്പോഴങ്ങനെയാണ്  ആരുമറിയാതെ  ആരെയും അറിയിക്കാതെ ജീവിതത്തിന്റെ ഇടനാഴിയിലേക്കു ഒരു വേട്ടപട്ടിയെപ്പോലെ അപ്രതീക്ഷിതമായി ചാടിവീഴും.

പ്രകാശന്റെ ഫോൺ ഒരുപാടു നേരം അടിക്കുന്നതു കേട്ടപ്പോൾ അവന്റെ അമ്മ പറഞ്ഞു ന്റെ പ്രകാശാ, നിനക്കൊന്നതു എടുത്തൂടെ . ആരെങ്കിലും അത്യവശ്യത്തിനു വിളിച്ചാ കിട്ടില്ലാന്നുവച്ചാ.

പതിവില്ലാത്ത ഉച്ചയുറക്കത്തിൽന്നു പാതിയുണർന്ന് അവൻ ഫോൺ ചെവിയോടടുപ്പിച്ചു. ചന്ദ്രനായിരുന്നുവത്, അവൻ പറഞ്ഞു; പ്രകാശാ നീയറിഞ്ഞോ, നമ്മുടെ അരവിന്ദൻ മരിച്ചു. അപകടമായിരുന്നു. ആ വാക്കുകൾ കേട്ടയുടൻ അവന്റെയുള്ള് അലയൊഴിഞ്ഞ കടൽ പോലെ നിശ്ചലമായി. ശരീരം മരവിക്കുന്നതായി പ്രകാശനു അനുഭവപ്പെട്ടു. ഒന്നു മൂളാൻ പോലും അവനായില്ല. ചന്ദ്രൻ പറഞ്ഞു;  രാത്രിയോടു രാത്രി അവൻ സർക്കാർ മോർച്ചറിയിൽ അജ്ഞാത ശവമായി വിറങ്ങലിച്ചു കിടന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച അരയിൽ നീന്നൂർന്നു വീണ മദ്യക്കുപ്പിയെടുക്കാൻ കുനിഞ്ഞതാ അടുത്തുള്ള ഓടയിൽ മുഖം കുത്തിവീണു . മുഴുവനും മദ്യത്തിലായതു കൊണ്ട് അവിടെ നിന്നും എഴുന്നേല്ക്കാനുള്ള ആരോഗ്യം പോലും അപ്പോൾ അരവിന്ദനുണ്ടായിരുന്നില്ലാന്നാണു കേട്ടത്. നമ്മുടെ കൂട്ടത്തിലെ ജീനിയസ്സ് അവനായിരുന്നു ആ ജീനിയസ്സിന്റെ മരണം പക്ഷെ നാലാളോട് പറയാൻ കൊള്ളാത്തപോലെയായി, എന്തു ചെയ്യാം വിധിയെന്നേ പറയേണ്ടു. നീ വരുന്നുണ്ടോ അവന്റെ വീട്ടിലേക്ക്? അവിടെ പോയിവന്ന ദീപു പറഞ്ഞതു അരവിന്ദന്റെ മക്കളുടെ കരച്ചിൽ സഹിക്കുന്നില്ലയെന്നാണു. പ്രകാശാ നീ വരുന്നുണ്ടോ അവന്റെ വീട്ടിലേക്ക്... പ്രകാശാ, പ്രകാശാ.. ഒരുപാടു തവണ വിളിച്ച ശേഷം ആ ശബ്ദം താനെ നിശബ്ദമായി . വരുന്നുണ്ടെന്നോ ഇല്ലായെന്നോ പറയാൻ പ്രകാശനു കഴിഞ്ഞില്ല. രണ്ടു ദിവസം ഐസിൽ കിടന്ന ശവത്തിന്റെ മരവിപ്പ് അവന്റെ ശിരസ്സിനെ ബാധിച്ചു. എങ്കിലും സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ മലവെള്ളം പോലെ അവന്റെ ചിന്തകളിലേക്ക് കുത്തിയൊലിച്ചു.

ആ ജീനിയസ്സ് ഒരു കവിയായിരുന്നു. എന്നാൽ കവിയെന്ന ആഡംബരമില്ലാതെയാണു അവൻ ജീവിച്ചത് . പാതയോരത്തും കടത്തിണ്ണയിലും അവൻ അന്തിയുറങ്ങി, നാറ്റം വമികുന്ന ചേരിയിൽ അവനലഞ്ഞു നടന്നു . വിഷന്നു കൈനീട്ടുന്നവർക്കു അവൻ തന്റെ പോക്കറ്റിലുള്ള അവസാന തുട്ടു നാണയവും നല്കി. തന്റെ സ്നേഹം അവൻ മറ്റുള്ളവർക്കു അളവിലധികം നല്കി. എന്നിട്ട് അവന്റെ മരണം നോക്കൂ സമൂഹത്തിന്റെ മാലിന്യം മുഴുവൻ പേറുന്ന അഴുക്കു ചാലിൽ വീണു ശ്വാസം മുട്ടിയും വിധിയുടെ മുഖം എത്ര ക്രൂരമാണു.

അരവിന്ദൻ അവന്റെ അമ്മയെയാണു ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചതു . അവർ അവനേയും . എന്നെന്നും വറ്റാത്ത സ്നേഹിത്തിന്റെ ഉറവിടമായിരുന്നു അവന്റെ അമ്മ.  ആ പരസ്പര സ്നേഹം കാണാൻ പ്രകാശനു പലപ്പോഴും നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നു. .പത്താം വയസ്സിലാണു അരവിന്ദന്റെ അമ്മയെ അഛൻ ഉപേക്ഷിച്ചു പോയതു. ആ ദിവസങ്ങളിൽ അവർ കടുത്ത ദാരിദ്രത്തിലായി. അവർ കഷ്ട്പ്പാടിന്റെ ചുറ്റുപാടിൽ പ്പൊലും കടിനമായ അധ്വാനംക്കൊണ്ടാണു അവനെ വളർത്തിയതു. അമ്മയുടെ അകാലമായ മരണം അരവിന്ദനെ കടുത്ത വിഷാദത്തിലാഴ്ത്തി, അതവനെ ഇടതടവില്ലാത്ത മദ്യപാനത്തിലേക്ക്ണു കൂട്ടിക്കൊണ്ടുപ്പോയത്.

അരവിന്ദൻ അവന്റെ ജീവിത്തിനിടക്ക് മറ്റൊരാളെകൂടി അഗാധമായി സ്നേഹിച്ചിരുന്നു.അവരുടെ കോളേജിൽ ബി. എ രണ്ടാം ഇംഗ്ലീഷിനു പടിച്ചിരുന്ന വിടർന്ന കണ്ണുകളും, പരിധികൾ ഭേദിച്ച് പരസ്പരം കെട്ടുപിണഞ്ഞു കിടന്നിരുന്ന  പുരികങ്ങളുള്ള മുടിലെപ്പോഴും റോസാപ്പൂക്കൾ ചൂടിവന്നിരുന്ന വിമലയെ . അവരുടെ പ്രണയാർദ്ര ദിനങ്ങൾക്കു സാക്ഷിയായിരുന്നു പ്രകാശൻ . ആ സാക്ഷിയുടെ കണ്ണുകളെ കറുത്ത തുണിക്കൊണ്ടു മൂടിക്കെട്ടി പിന്നീട് അരവിന്ദനും വിമലയും വേർപിരിഞ്ഞു. അവരുടെ നാടകം ഏതു പാതിരാത്രിക്കാണു തീർന്നതെന്ന് പ്രകാശൻ അറിഞ്ഞില്ല.

അമ്മ മരിച്ച അന്ന്, പൂർണമായ മദ്യലഹരിയിൽ അരവിന്ദൻ പ്രകാശനോടു പറഞ്ഞു; ഇനി എന്നെ സ്നേഹിക്കാൻ ആരുമില്ല പ്രകാശാ. അമ്മയെകൂടാതെ എന്നേ സ്നേഹിച്ചവളെ ഞാൻ ഉപേക്ഷിക്കാൻ  പാടില്ലായിരുന്നു . ഇനിയവളെ എനിക്കു കിട്ടാൻ പോവുന്നില്ല. കാരണം എന്നെ സ്നേഹിച്ച കുറ്റത്തിനു അവൾക്കു ഞാൻ സമ്മാനിച്ചത് വേദനയും  ഒറ്റപ്പെടലും പിഴച്ചവളെന്ന കിരീടവുമാണു. അന്നേ ഞാനവളെ വിവാഹം ചെയ്യണമായിരുന്നു . അതു ചെയ്യതെ ഞാൻ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടി. കുറ്റപ്പെടുത്തലുകളെ ഞാൻ ഭയപ്പെട്ടു. ഇനിയും എന്നെ സ്നേഹിക്കാൻ അവൾ മത്രമേ ഉള്ളൂ. ഇനിയും അതിനവസരമുണ്ട് . പ്രകാശൻ അവന്റെ കണ്ണുകളെ ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു . ഇല്ല പ്രകാശാ ഇല്ലാ , വന്നാൽ തന്നെ അവൾ എന്തെല്ലാം കേൾക്കേണ്ടിവരും. ഇപ്പോൾ വിമല അതൊന്നും അനുഭവിക്കുന്നില്ലായെന്നാണോ നീ കരുതുന്നത്. പ്രകാശൻ ചോദിച്ചു . നിരവധി കള്ളങ്ങൾ ക്കൊണ്ടാവാം അവൾ സംശയദൃഷ്ടിയിൽനിന്നും രക്ഷപ്പെടുന്നത് അരവിന്ദൻ പറഞ്ഞു .  ആയിരിക്കില്ല , അവളിപ്പോഴും സമൂഹത്തിന്റെ ഉപചാപങ്ങളിൽ നീറിപുകയുകയാവും. ഇനിയെങ്കിലും നീ അവളെയൊപ്പം കൂട്ടണം . പ്രകാശൻ ഉറച്ച ശബ്ദത്തിൽ  ആവശ്യപ്പെട്ടു. അവൻ പറഞ്ഞു തീരുമ്പോഴേക്കും അരവിന്ദൻ ഉറക്കത്തിന്റെ ലഹരിയിലേക്കു വീണു കഴിഞ്ഞിരുന്നു.

പിന്നീടൊരു ദിവസം അരവിന്ദൻ എല്ലാവറെയും അത്ഭുതപ്പെടുത്തിക്കൊണ്ടു യൌവനത്തിന്റെ പ്രാരംഭത്തിൽ താൻ അവിഹിതമായി ഉഴുതുമറിച്ച പെണ്ണുടലിനേയും അതിലുണ്ടായ പെൺകുഞ്ഞിനേയും അവൻ തന്റെ ജീവിതത്തിന്റെ ഇരുളറയിലേക്ക് കുടിയിരുത്തി. മുൻപ് ഭയപ്പെട്ടിരുന്ന സദാചാരത്തിന്റെ മഞ്ഞ കണ്ണുകളെ അപ്പോഴവൻ തെല്ലും ഗൌനിച്ചില്ല. അവളുടെ ജീതത്തിൽ അതുപക്ഷേ തൂക്കുകയർ മാറ്റികെട്ടിയവ്യത്യാസമേ ഉണ്ടാക്കിയുള്ളൂ.

അരവിന്ദന്റെ വിഷാദം നിറഞ്ഞ ചൂഴ്ന്നു നോട്ടം പ്രകാശനെ വല്ലാതെ വേദനിപ്പിച്ചു . ആ രാത്രി മുഴുവൻ അവന്റെ ഹൃദയത്തിൽ തറച്ചു നിന്നു. അരവിന്ദൻ മാസത്തിൽ ഒന്നോ രണ്ടോ തവണ പ്രകാശനെ കാണാൻ വരുമായിരുന്നു . അവനൊരിക്കലും പ്രകാശന്റെ വീട്ടിലേക്കു പൊയിരുന്നില്ല. അവർക്കു താൻ വെറുക്കപെട്ടവനായിരുന്നുവെന്നു അരവിന്ദനു നന്നായി അറിയാമായിരുന്നു അതുകൊണ്ടവർ ലോഡ്ജിൽ മുറിയെടുത്ത് നേരം പുലരുവോളം മദ്യപാനവും കവിതചൊല്ലലുമായി കഴിച്ചു കൂട്ടും . പ്രകാശൻ മദ്യപിച്ചിരുന്നില്ല. വേദനക്കുള്ള മറുമരുന്ന് മദ്യമാണെന്നുള്ള അരവിന്ദന്റെ വാദത്തോട് അയാൾക്കൊരിക്കലും യോജിക്കാൻ കഴിഞ്ഞില്ല. പോവാൻ നേരത്ത് അഞ്ഞൂറിന്റെയോ ആയിരത്തിന്റേയോ നോട്ടുകൾ നീട്ടുമ്പോൾ അരവിന്ദൻ ഒരു കള്ളച്ചിരിയോടെ പറയും; ആയിരത്തിന്റേയും അഞ്ഞൂറിന്റേയും പച്ച നോട്ടുകൾ സൌഹൃദത്തിന്റെ വില നിശ്ചയികുന്ന കാലം എത്ര വിരോധാഭാസമാണല്ലേ പ്രകാശാ. അയിരിക്കാം പ്രകാശൻ പറയും. എങ്കിലും ആ നോട്ടുകൾ ഒരിക്കൽ പ്പോലും അവൻ സ്വീകരിക്കാതിരുന്നില്ല

അവന്റെ മരണം  വളരെ നേരത്തെയായി പോയി. പ്രകാശന്റെ അധരങ്ങൾ പിറുപിറുത്തു . അയാളുടെ മുഖം പതിവിലും വിവർണ്ണമായി കാണപെട്ടു എല്ലാ അസ്വസ്തതകളിൽ നിന്നുമുള്ള മോചനം ആത്മഹത്യയാണെന്ന ബോധം അയാളുടെ സിരകളെ ബാധിച്ചു  . ദീർഘനേരം ഉറക്കം മറന്ന കണ്ണുകൾ പതിയെ അടഞ്ഞു , അതിനിടയിൽ അയാളൊരു സ്വപ്നം കണ്ടു . സ്വപ്നമായിരുന്നില്ല  യതാർത്തത്തിലത് ബാല്യത്തിലെ ഓർമയായിരുന്നു . പ്രതിസന്ധികളുടെ കടിഞ്ഞാൺ പൊട്ടിക്കാൻ പോന്ന വിദ്യ ചിലപ്പോൾ സ്വപ്നങ്ങൾ പറഞ്ഞുതരും .

വെളിച്ചപ്പാട് ഓരോ തവണ തന്റെ വാളുക്കൊണ്ട് സ്വന്തം നെറ്റിയിൽ മുറിവേല്പ്പിക്കുമ്പോൾ അവിടെ നിന്നും രക്തം ഒഴുകുന്ന കാഴ്ച അവനു അസഹ്യമായിരുന്നു . അതു കാണുമ്പോഴെല്ലാം അവൻ അമ്പല നടയിൽ നിന്നും ഓടിയൊളിച്ചു. ഒരിക്കൽ പ്രകാശൻ അയാളോടു ചോദിച്ചു; ഈ വെളിച്ചപാടുകൾക്കൊന്നും മുറിവുണ്ടായാൽ വേദനിക്കില്ലേ? അയാൾ ചെറുമന്ദഹാസത്തോടെ പറഞ്ഞു; വേദനിക്കാതിരിക്കുമോ ഉണ്ണീ..! ഞങ്ങളും മനുഷ്യരല്ലേ . അവൻ വീണ്ടും ചോദിച്ചു . എങ്കിൽ പിന്നെയെന്തിനാ അങ്ങനെ ചെയ്യുന്നത്. അതെല്ലാം ചെയ്യുന്നത് ഞാനല്ലല്ലോ ദേവിയല്ലേ .. എന്ന മറുചോദ്യമാണു അവൻ വെളിച്ചപ്പാടിൽ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ അവന്റെ നിഷ്കളങ്കമായ കവിളത്ത് വത്സല്യത്തോടെ തലോടിക്കൊണ്ടു അയാൾ പറഞ്ഞു; മുറിവുകൾക്കു വേദനയെ മായ്ക്കാനുള്ള കഴിവുണ്ട് ഉണ്ണീ,  
മുറിവ് വേദനയുണ്ടാക്കുകയല്ലേ ചെയ്യുന്നത് അവന്റെ ചോദ്യങ്ങളവസാനിചില്ല. അയാളുടെ മറുപടികൾ പിഞ്ചുമനസ്സിനു അവ്യക്തമായിരുന്നു. താൻ പറയുന്നത്  കുട്ടിക്കു എത്രമാത്രം മനസിലാകുമെന്നു വെളിച്ചപ്പാട് ചിന്തിച്ചതുമില്ല . അയാൾ പറഞ്ഞു ; ശരീരത്തിന്റെയല്ല മനസ്സിന്റെ വേദനയാണു . ശരീരത്തിനുണ്ടാവുന്ന വേദനയെക്കാൾ കഠിനമാണു മനസ്സിനുണ്ടാവുന്നതു . അത് ഒരുവനെ മരണത്തിലേക്കു തള്ളിവിട്ടെന്നു വരാം . അതല്ലങ്കിൽ കഞ്ചാവിനോ മദ്യത്തിനോ അടിമപ്പെടുത്തിയെന്നും വരാം . പക്ഷെ അതുക്കൊണ്ടൊന്നും വേദനയിൽ നിന്നും ആത്യന്തികമായ മോചനം കിട്ടിയെന്നു വരില്ല. പക്ഷെ മനോവ്യഥയനുഭവിക്കുന്ന സമയത്ത് മാംസത്തിലേക്കു ആഴ്ന്നിറങ്ങിയുണ്ടാവുന്ന മുറിവുകൾ മനസ്സിനു വല്ലാത്ത സുഖവും, ശാന്തിയും നല്കുന്നു . അമ്മയുടെ ശകാരം കേട്ട് മനസ്സ് നൊന്തു വരുമ്പോൾ എവിടെയെങ്കിലും ചെറുതായൊന്നു വീണു മുറിഞ്ഞാൽ ഉണ്ണി കുറച്ചു നേരത്തേക്കെങ്കിലും അമ്മയുടെ ശകാരം മറക്കില്ലേ . മുറിവുകൾ മനസ്സിന്റെ വേദനയേ വിസ്മൃതിയിലേക്കു തള്ളിവിടുന്നു . ആ വചനങ്ങൾ അന്നു പ്രകാശനെ സംബന്ധിച്ചിടത്തോളം ഒരു വൃദ്ധന്റെ അവ്യക്തമായ  പുലമ്പൽ മാത്രമായിരുന്നു . ഇന്നിപ്പോൾ അവനിക്കതു മനസ്സിലാവും . അവൻ മയക്കത്തിൽ നിന്നുണർന്നു . സ്വപ്നത്തിലേ സ്ഥലകാലങ്ങളെ തിരിച്ചറിയാനുള്ള അയാളുടെ ശ്രമം വിഫലമായി . സ്വപ്നത്തിലേ വാക്കുകളുടെ ആവർത്തനം ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു . അയാൾ ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റു. ശരീരത്തെ മുറിവേല്പ്പിക്കാൻ പോന്ന വസ്തുവിനായി ആ മുറിമുഴുവൻ അയാളൊരു ഭ്രാന്തനെപ്പോലെ വലിച്ചു വാരിയിട്ടു . ഒടുവിൽ കയ്യിൽ തടഞ്ഞ അയാൾ തന്റെ ഇടത്തേ നെഞ്ചിലേ തുടുത്ത മാംസത്തിൽ കുത്തിയിറക്കി . അവിടെ നിന്നും രക്തം മഴകാലത്തെ അഴുക്കു ചാലുപോലെ കുത്തിയൊഴുകി അവൻ വേദനക്കൊണ്ട് നിലവിളിച്ചു . ആ ശബ്ദം ഒരു സത്വത്തിന്റെ മുരൾച്ചപ്പോലെ വീടൊന്നാകെ പ്രതിഫലിചു. മുറിവിന്റെ അസഹ്യമായ നീറ്റലും , ചോരയുടെ ഗന്ധവും അവന്റെ ഓർമകളെ കൊട്ടിയടച്ചു.

കണ്ണുകൾ പതിയെ തുറന്ന് അവൻ ചുറ്റും നോക്കി , താൻ വീട്ടിൽ തന്നെയാണെന്നു അപ്പോൾ പ്രകാശനു മനസ്സിലായി. അമ്മ അവന്റെ മുടിയിഴകളെ യാന്ത്രികമായി തലോടിക്കൊണ്ടിരിക്കുകയായിരുന്നു .  എത്ര ദിവസമായി ..? അവൻ ചോദിച്ചു . ഇടത്തേ നെഞ്ചിൽ ചെറിയൊരു വേദന അപ്പോഴുമുണ്ടായിരുന്നു . ഇന്നേക്ക് രണ്ടാം ദിവസം   അതുവരെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നുക്കൊണ്ടിരുന്ന അച്ഛൻ മകന്റെ അടുത്തു വന്ന് പറഞ്ഞു . പിന്നെ പ്രകാശൻ മനസ്സിൽ സംസാരിച്ചു . അരവിന്ദൻ മരിച്ചു, അരവിന്ദനെ കുറിച്ചോർത്തപ്പോൾ അവന്റെ ഹൃദയത്തിൽ തലേദിവസത്തെ മരവിപ്പ് അനുഭവപ്പെട്ടില്ല , മുറിപ്പെടുത്തിയില്ലായിരുന്നു വെങ്കിൽ തന്റെ മനസ്സ് കാലങ്ങളോളം മരവിച്ചു കിടക്കുമായിരുന്നെന്ന് പ്രകാശനപ്പോഴോർത്തു . അരവിന്ദനു രണ്ടു പെണ്മക്കളാണു അവർക്കു വേണ്ടിയെന്തെങ്കിലും ചെയ്യണം പ്രകാശൻ ചിന്തിച്ചു . മരിച്ചവരെ കുറിച്ചോർത്ത് ദുഖിച്ചിരുന്നിട്ട് കാര്യമില്ല . അവനുവേണ്ടി ഭൂമിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയണം . അതുപക്ഷേ ചിതാഭസ്മം പുണ്യ നദിയിലൊഴുക്കലാവരുത് അച്ഛൻ മകനോട് ഉപദേഷിച്ചു . അതെ ഞാനെല്ലാം തീരുമാനിച്ചു . അവൻ പറഞ്ഞു . നല്ലത് , ഇനിയും നിനക്കു ഇങ്ങനെയുള്ള ദുഷിച്ച ബുദ്ധി തോന്നാതിരിക്കട്ടെ. എന്നു പറഞ്ഞ് അയാൾ അവന്റെ അരികിൽ നിന്നും എഴുന്നേറ്റു നടന്നു. കുറച്ചു നാളുകൾക്കു ശേഷം പ്രകാശൻ അരവിന്ദനില്ലാത്ത അരവിന്ദന്റെ വീട്ടിലേക്കുപോയി . എന്നിട്ട് അവന്റെ കുടുംബത്തോട് താൻ അവർക്കു മീതെ സംരക്ഷണത്തിന്റെ തണൽ വിരിക്കാൻ പോവുന്ന കാര്യം അവരെ അറിയിച്ചു . വിമലയുടെ കഷ്ട്പ്പടുക്കൊണ്ട് നിർവികാരമയ മുഖത്തുനിന്നും ആശ്വസത്തിന്റെ ഒരു ചെറുപുഞ്ചിരി വിടർന്നു . അവളിലപ്പഴും പഴയ സൌന്ദര്യം ഒളിമങ്ങാതെ അവശേഷിച്ചിരിക്കുന്നതയി അവൻ കണ്ടു. അരവിന്ദന്റെ കുഞ്ഞുങ്ങൾ ഓടിവന്ന് പ്രകാശന്റെ കവിളിൽ ഉമ്മവച്ചു . ആ കുഞ്ഞു ചുംബനത്തിന്റെ അനുഭൂതിയിൽ തന്റെ പക്വമായ തീരുമാനത്തിന്റെ വരും വരായ്കകളെക്കുറിച്ച് അവൻ ഒരിക്കലും ചിന്തിചില്ല.

വീണ്ടും ഒരിക്കൽ കൂടി പ്രകാശൻ തന്റെ ശരീരത്തെ മുറിപ്പെടുത്തി . അവനോട് അടുപ്പമുണ്ടയിരുന്ന ആർക്കും അവനെന്തിനാണു അതുചെയ്തതെന്ന് അറിയില്ലായിരുന്നു . അവനൊട്ട് അജ്ഞത നീക്കാനും പോയില്ല. എങ്കിലും അവരെല്ലാം വിചാരിച്ചു, സഹപ്രവർത്തകരിൽ നിന്നും കേൾക്കേണ്ടി വന്ന അശരീരിയാകാം അതിനു ഹേതുവെന്ന്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ സഹപ്രവർത്തകരിൽ ഒരുവൾ ഇങ്ങനെ തുടങ്ങിവച്ചു,, ഈയിടയ്ക്കു പ്രകാശന്റെ ഒരു സുഹ്രുത്ത് മരിച്ചില്ലേ.? അതേ അരവിന്ദൻ, വേറെ ഒരുവൻ പറഞ്ഞു. സ്നേഹിച്ച പെണ്ണിനെ ഗർഭിണിയാക്കിയിട്ട് പിന്നീട് കുറെ വർഷങ്ങൾക്കുശേഷം കല്യാണം കഴിച്ചുവെന്നു കേട്ടിട്ടുണ്ട് മറ്റൊരുവൾ അതിനു തുടർച്ചക്കൊടുത്തു. അപ്പൊൾ സംഭാഷണം തുടങ്ങിവെച്ചവൾ ഇങ്ങനെ പറഞ്ഞു; പക്ഷേ സംഗതിയതല്ല. ശരിക്കും ആ പെണ്ണിനെ പിഴപ്പിച്ചത് നമ്മുടെ പ്രകാശനാണു. പോടീ അവിടുന്ന് . ശരിക്കും അല്ലെങ്കിൽ പിന്നെയെന്തിനാണു ആ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത്. അരവിന്ദൻ മരിക്കുന്നതിനു മുൻപും അവരിത്രയും കഷ്ടപ്പടിൽ തന്നെയല്ലെ ജീവിച്ചിരുന്നത്. അശരീരികൾ ഇങ്ങനെ നീണ്ടുപോവുന്നു. പക്ഷെ അതിനെയൊന്നും അവൻ മുഖവിലക്കെടുക്കതിരുന്നെന്നു മാത്രമല്ല വർദ്ധിച്ചുവനാ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.

വിവാഹം ഉറപ്പിച്ചു കഴിഞ്ഞ് ആറുമാസത്തിനിടക്കാണു ഈ രണ്ടു സംഭവങ്ങളും ഉണ്ടായത്. അതൊന്നും യാദൃശ്ചികമായി ഉണ്ടായ അപകടങ്ങളല്ലെന്നും അതൊക്കെ പ്രകാശൻ മനപ്പൂർവം ചെയ്തതാണെന്നും മറ്റൊരാൾ ഗായത്രിയുടെ അടുത്തുചെന്ന് പറയുന്നതു വരെ അവർക്കറിയില്ലയിരുന്നു. അതിനു മുമ്പ് ചെറിയൊരു അപകടം എന്നു മാത്രമാണു അവരെ അറിയിചിട്ടുണ്ടായിരുന്നത്.സത്യാവസ്ഥ അറിഞ്ഞതിനു ശേഷം ഗായതിയുടെ അച്ഛൻ പ്രകാശനെ കാണണമെന്നു പറഞ്ഞു വിളിച്ചു.

വിഷാലമായ പാടതിനു നടുവിലെ വാരമ്പിൽ നിന്നുക്കൊണ്ടു അവർ സംസാരിച്ചു . തളിർത്ത നെല്കതിരുകൾക്കു മീതെ മഴയുടെ വരവറിയിച്ചുക്കൊണ്ട് തുമ്പികൾ താഴ്ന്നു പറക്കുന്നുണ്ടായിരുന്നു , നിങ്ങളെന്തിനാണു സത്യം മറച്ചുപിടിക്കുന്നത് , വിവാഹം ഉറപ്പിച്ചു വച്ചതിനു ശേഷം മകളെ കെട്ടാൻപൊകുന്നവന്റെ ഭാഗത്തുനിന്നുണ്ടാവുന്ന നിസാരമയ സംഭവവികാസങ്ങൾ പ്പോലും അവളുടെ അച്ഛനെ ഭയപ്പെടുത്തുന്നതാണെന്ന് പ്രകാശനു മനസ്സിലാവാത്തതാണോ. ഈ വൈകിയ അവസരത്തിലെങ്കിലും അത് പറഞ്ഞുകൂടെ. അയാൾ അഭ്യര്‍ഥിച്ചു.  അതുവരെ സ്വീകരിച്ച മൌനത്തിനു ശേഷം പ്രകാശൻ, തന്റെ സുഹൃത്തിന്റെ വിയോഗവും മൂലം താൻ ശരീരത്തെ മുറിപ്പെടുത്തിയതും. അതിനു ശേഷം അവന്റെ കുടുംബത്തെ സംരക്ഷിക്കാൻ തീരുമാനിച്ച കാര്യവും അയാളെയറിയിച്ചു. ആ മനുഷ്യൻ തന്റെ വക്കുകളെ അവിശ്വസിക്കുന്നതായും , അന്യരുടെ കുറ്റം ചാർത്തലുകളിൽ അമിതമായി വിശ്വസികുന്നതായും അയാളുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ പ്രകാശനു തോന്നി. എന്നാലയാൾ അതിനെ കുറിച്ച് കൂടുതൽ ചോദിക്കാതെ മുണ്ടിന്റെ അറ്റം ക്കൊണ്ട് കണ്ണട തുടച്ചശേഷം ചോദിച്ചു; പിന്നേയും ഒരിക്കൽ കൂടി താങ്കളാ ക്രൂരകൃത്യം എന്തിനാണു അവർത്തിച്ചത്. ഇല്ലാ, രണ്ടാമതൊരു തവണ ഞാനത് ചെയ്തിട്ടില്ല, അപ്രാവശ്യതേത് ചെറിയൊരു അപകടം മാത്രമായിരുന്നു. പ്രകാശൻ കള്ളം ആവർത്തിച്ചു. ചുണ്ടുകളിൽ നിറഞ്ഞ അപഹാസത്തോടെ അയാൾ ചോദിച്ചു; ഇതു ഞാൻ വിശ്വസിക്കുമെന്നാണോ നിങ്ങൾ കരുതുന്നത്.

ആ ചെറിയകാര്യം പറയുവനാവാതെ വിവഷണനായി അവൻ നിലത്തെ കല്ലിലിരുന്നു . ആ നിമിഷത്തെക്കുറിച്  പറയണോ വേണ്ടയോയെന്ന ചിന്ത പ്രകാശനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു . അപ്പോൾ പിന്നിൽ നിന്ന മനുഷ്യനാവട്ടെ അവനതിനു കൃത്യമായ മറുപടി പറയരുതെന്ന് മനസ്സാ ആഗ്രഹിച്ചു. എന്തെന്നാൽ അവൻ പറയാതെ ഉപേക്ഷിക്കുന്ന കാരണങ്ങളുടെ ചുവരിൽ വേണമായിരുന്നു  അയാൾക്കു തന്റെ സങ്കല്പ്പങ്ങളുടെ ആണി തറക്കാൻ. അയാൾക്ക് അതിനു സാധിച്ചു. പ്രകാശനു ആ നശിച്ച സന്ദർഭം പറയാൻ കഴിഞ്ഞില്ല . അതു പറയാൻ തുനിഞ്ഞെങ്കിലും പ്രിയപ്പെട്ടവർക്കു മുന്നിൽ താൻ വളരെ താഴ്ന്ന നിലയിലേക്ക് അധപതിക്കുമല്ലോയെന്ന തോന്നൽ  അവനെ അതു തുറന്നു പറയുന്നതിൽ നിന്ന് വിലക്കി.. അല്ലെങ്കിൽ പ്രസ്തുത ദിവസത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം സഹോദരിമാരുടെ കണ്ണുകളോരോന്നും അവനെ കുത്തിനോവിച്ചു.

അവധി ദിവസമയ അന്ന്, അമ്മാവന്മാരുടെ മക്കളായ സ്മൃതിയും അനഘയും മേഘയും വീട്ടിലുണ്ടായിരുന്നു , പ്രകാശനെയും കൂട്ടി അവർ നാലുപേർ മാത്രമാണു അപ്പോഴാ വീട്ടിൽ ഉണ്ടായിരുന്നത്. ബാല്യത്തിലേ ഇണപിരിയാ ചങ്ങാതിമാരായിരുന്നു അവർ. സ്മൃതിയും പ്രകാശനേക്കാൾ മൂന്നു വയസിനും, മേഘ ഏഴു വയസിനും ഇളയതായിരുന്നു, അച്ഛനമ്മമാരിൽ നിന്നും വഴക്കു കേൾക്കാത്ത ഒരു ദിവസം പോലും അന്നവർക്കുണ്ടായിരുന്നില്ല. കളിച്ചും ചിരിച്ചും ഒന്നിച്ചുറങ്ങിയും അവരുടെ നിമിഷങ്ങൾ അവരറിയാതെ മുന്നോട്ടു നീങ്ങി . കൗമാര പ്രായതിലെതിയപ്പോൾ മുതിർന്നവർ അവർക്കു നല്കിയ വിലക്കുകളെ മറികടന്ന് അവർ ആരും കാണാതെ കാവിലും മേടുകളിലും മയില്പ്പീലി തുണ്ടുകൾ തേടി അലഞ്ഞു. അപ്പോഴെല്ലാം സ്നേഹവായ്പ്പിനപ്പുറം മറ്റൊരു വികാരവും അവരോടു തോന്നിയിരുന്നില്ല പക്ഷേ ഈ നിമിഷത്തിലോ .? ബാല്യത്തിലേ നിഷ്കളങ്കത വളരുമ്പോൾ നാം ചിലപ്പോഴെങ്കിലും എവിടേയോ വെച്ച് മറന്നുപൊകുന്നു. എല്ലാവരും അവരുടെതായ നിലയ്ക്കു തിരക്കിലായതുക്കൊണ്ട് വല്ലപ്പോഴും മാത്രമാണു ഇതുപ്പോലെ ഒത്തുകൂടാൻ കഴിഞ്ഞിരുന്നത്. സ്മൃതിയും, അനഘയും അപ്പോൾ അവരുടെതായ സ്വകാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ശബ്ദം അവരുടെ പരിധിക്കുള്ളിൽ ഒതുങ്ങി നിന്നെങ്കിലും , ആ പരിധികൾ ഭേദിച്ച് ചില വാകുകളെങ്കിലും ഇടമുറിഞ്ഞ് പുറത്തേക്കു വന്നു. മേഘയാവട്ടെ പ്രകാശന്റെ മുടിയിഴകളിൽ വിരലോടിച്ചുക്കൊണ്ടിരിക്കകയായിരുന്നു. അവൾക്കു ദേവു അമ്മയിയുടെ  ശീലമാണു എപ്പോഴും ആരുടെയെങ്കിലും തലയിൽ വിരലോടിച്ചുക്കൊണ്ടിരിക്കണം. അനഘയുമായുള്ള സംഭാഷണം പാതി നിർത്തി കൈയിലുണ്ടായിരുന്ന പ്രകാശൻ ഇരുന്നിരുന്ന സോഫയ്ക്കു മുകളിലൂടെ ഷെല്‍ഫിലേക്കു നീട്ടിവെക്കുന്നതിനിടയിൽ സ്മൃതിയുടെ ശരീരം അയാളുടെ ശിരസ്സിനെ ചുംബിച്ചു, അതങ്ങനെയല്ലായിരുന്നുവെങ്കിലും പ്രകാശനു അങ്ങനൊരു തോന്നലാണുണ്ടായത്. അതുവരെ ഏതൊ വിജനതയിൽ അലയുകയായിരുന്ന അവന്റെ മനസ്സ് ആ നിമിഷം ഒരു പരുന്തിന്റെ വേഗതയിൽ താഴോട്ടു പറന്നു. അവൻ പണ്ടേ അങ്ങനെയായിരുന്നുവെന്ന് നിനക്കറിയാവുന്നതല്ലെ, എന്നിട്ടും പിന്നേയിമെന്തിനാ നീയവനെ വിശ്വസിച്ചത്. സ്മൃതി അനഘയോട് ചോദിച്ചു. അവർ പറഞ്ഞു നിർത്തിയ സംഭാഷണത്തിന്റെ  തുടർച്ചയായിരുന്നു അത്. അവൾ അടുത്തെത്തിയ മാത്രയിൽ അവളുടെ ശരീരത്തിൽ നിന്നും നുരഞ്ഞു പൊന്തിയ ഗന്ധകത്താൽ അവളെ കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിലും മാറിലും കവിളിലും തുരുതുരാ ചുംബിക്കണമെന്ന മോഹം പ്രകാശന്റെയുള്ളിൽ പടർന്നുകയറി.

സ്മൃതിയായിരുന്നു കൂട്ടത്തിൽ കൂടുതൽ സുന്ദരി. ചുവന്നു തുടുത്ത ചുണ്ടുകളും , വടിവൊത്ത ശരീരവുമായിരുന്നു അവളുടേത്. അവളുടെ തുടഭാഗങ്ങൾ മൃദുവായവയായിരുന്നു, കുളത്തിനു നടുവിൽ ഒറ്റയ്ക്കു വിരിയാറായി നില്ക്കുന്ന താമരമൊട്ടിനെയാണു അവളുടെ പൊക്കിൾ ഓർമിപ്പിച്ചത്. അവളുടെ കണ്ണുകൾ വശ്യമനോഹരങ്ങളായിരുന്നു, കപ്പലിന്റെ നങ്കൂരംപോലെ അവ കരയെ തന്നിലേക്കു അടുപ്പിച്ചു.

സ്മൃതിയുടെ കരങ്ങളെ ബലമായി പിടിച്ചുവലിച്ച് അവളെ തന്റെ കാമകേളിക്കു പാത്രമാക്കണമെന്ന മോഹം അവന്റെ അടിവയറ്റിൽ സുഖകരമായ എരിച്ചുലുണ്ടാക്കി . അത്തരം നീചമായ ചിന്താധാരയിലേക്കു  മനസ്സ് ഇടറിവീഴുന്നതോർത്ത് പ്രകാശനു കുറ്റബോധം തോന്നിയെങ്കിലും അവ തിരമാലകൾപ്പോലെ വീണ്ടും വീണ്ടുമിരച്ചു കയറി, കാരണം ലൈംകികാതുരമായ ചിന്തകൾ കുറഞ്ഞ അളവിലെങ്കിലും സുഖം പ്രദാനം ചെയ്യുന്നവയാണു. അങ്ങനെ അവൻ കുറ്റബോധത്തിനും സുഖാനുഭൂതികൾക്കുമിടയിൽ പെട്ട് പിടഞ്ഞു. ആ ദ്വവേട്ടക്കാരിൽ നിന്നും രക്ഷനേടാനായി അവൻ മേഘയുടെ വിരലുകൾക്കിടയിൽ നിന്നും അകന്ന് വളരേ വേഗമകത്തേക്കു പോയി. അവന്റാ പോക്കിലേ താളക്ക്രമം കണ്ട് സ്മൃതിയും അനഘയും പ്രകാശേട്ടനു ഇതെന്തുപറ്റിയെന്ന ഭാവത്തിൽ ചുമല്കുലുക്കി മേഘയോട് ചോദിച്ചു . അവൾ പക്ഷെ നിസംഗമായി അവരെ നോക്കിയതേയുള്ളൂ. അയാളുടെ ഉള്ളിലേ വേലിയേറ്റം അവൾക്കു അജ്ഞാതമായിരുന്നു. പ്രകാശൻ അവന്റെ കിടപ്പറയിൽ കയറി അന്ന് മുറിപ്പെടുത്താൻ ഉപയോഗിച്ച അതേ കത്രികയ്ക്കുവേണ്ടി വീണ്ടും പരതി . അന്ന് അച്ഛ്നുകൊടുത്ത ഉറപ്പ് അവന്റെ ചിന്തയുടെ ഏഴയലത്തുപ്പോലുമുണ്ടായിരുന്നില്ല, കാരണം തന്റെ മനസ്സിനെ മറ്റേതെങ്കിലും വ്യവസ്ഥിതിയിലേക്ക് മാറ്റിയില്ലെങ്കിൽ സ്മൃതിയുടെ ശരീരത്തെ താൻ ബലാല്ക്കാരത്തിനിരയാക്കുമെന്ന പേടി അവനെയലട്ടുകയയിരുന്നു. ആദ്യ സംഭവത്തിനു ശേഷം തന്റെ മുറിയിൽ ഒരുതുണ്ടു ബ്ലേഡ്പോലും സൂക്ഷിച്ചിരുന്നില്ലായെന്നു പിന്നീടാൺ പ്രകാശൻ ഓർത്തത്. അവനുടൻ അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് തിരികെ കിടക്കയിൽ  വന്നിരുന്നു. എന്നിട്ടതുക്കൊണ്ട് തുടയിൽ കുത്താൻ ആഞ്ഞപ്പോൾ അവന്റെ കൈവിറച്ചു, അതിനോടൊപ്പം തന്‍റെ ഇടതുകൈ ചേർത്തുപിടിച്ച് തിളങ്ങുന്ന കത്തി പ്രകാശൻ തുടയിലേക്കു കുത്തിയിറക്കി. അപ്പോൾ അവന്റെ സിരകളിൽ നിന്നും രക്ത സ്വതന്ത്രം പ്രഖ്യാപിച്ച് പുറത്തേക്കു കുതിച്ചു ചാടി . അവന്റെ നിലവിളി, വേദന കടിച്ചമർത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവിടെമാകെ അലയടിച്ചു. അസാധാരണമായ ശബ്ദത്തിന്റെ മുഴക്കം കേട്ട് മുന്നു സുന്ദരികളും താളം തെറ്റിയ ഹൃദയമിടിപ്പോടെ അനാവശ്യ ചിന്തകളെ പടിവതില്ക്കലുപേക്ഷിച്ച് പ്രകാശന്റെടുത്തേക്ക് ഓടിവന്നു. അപ്പോഴവിടമാകെ പരന്നുകഴിഞ്ഞ രക്തം കണ്ട്  മേഘയും അനഘയും വാതില്ക്കൽ പകച്ചുനിന്നു. സ്മൃതിയാവട്ടെ അവളുടെ ഷാളുക്കീറി അവന്റെ തുടയിൽ കെട്ടിക്കൊടുത്തു. അപ്പോഴവളുടെ ചുണ്ടുകൾ വിലപിക്കുകയും  കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു.

പ്രകാശൻ വീട്ടിലേക്കെത്തുമ്പോഴേക്കും അന്തരീക്ഷത്തിൽ നിന്നും സൂര്യൻ പൂർണമായും മറഞ്ഞു കഴിഞ്ഞിരുന്നു, എങ്കിലും മൃദുവായ വെളിച്ചം വിടപറയാനായി കാത്തുകിടന്നു. അയാളുടനെ മുറിക്കകത്തു കയറി കതക് ശക്തിയായടച്ചു, വതിലിന്റെ പ്രകമ്പനം കേട്ട് പരിഭ്രാന്തരായ അച്ഛനുമമ്മയും വാതില്ക്കൽ മുട്ടിവിളിച്ചുക്കൊണ്ടിരുന്നു, പക്ഷെ അകത്തുനിന്നും അവന്റേതായ നേർത്ത ശബ്ദം പോലും പുറത്തേക്കു കേൾക്കനുണ്ടായിരുന്നില്ല.  തീർച്ചയായുമിപ്പോൾ അവന്റെ  കരങ്ങളിൽ നിന്നും ചോര ഉറ്റിവീഴുന്നുണ്ടാവും . അവൻ സൃഷ്ടിച്ച മുറിവിന്റെ നീറ്റൽ കുറച്ചെങ്കിലും ശമിക്കുമ്പോൾ സ്വയം പറയും താനെല്ലാം ഗായത്രിയോട് പറയേണ്ടതായിരുന്നു. മറ്റുള്ളവരുടെ ഉള്ളുകള്ളങ്ങൾ തന്നെപ്പോലെ അവൾക്കും മനസ്സിലാവത്തതായിരിക്കില്ലേ...

കള


ആദ്യത്തെ അടി വീണത് ജനനേന്ദ്രിയത്തിന്മേലാണ്. എന്‍റെ കൈകാലുകള്‍ അവര്‍ ബന്ധിച്ചിരുന്നു. വായില്‍ തുണി തിരുകിക്കയറ്റിയിരുന്നതിനാല്‍ ഒന്നലറി വിളിക്കാന്‍ പോലും എനിക്കാവുന്നില്ല. ഒരു തേരട്ടയെ പോലെ ഞാന്‍ ചുരുണ്ടു, വേദന കൊണ്ടു മണ്ണില്‍ കിടന്നുരുണ്ടു, 

പുലരാന്‍ നേരമിനിയും ബാക്കിയുണ്ട്. തുടര്‍ച്ചയായി ആരോ വാതിലില്‍ ശക്തിയായി ഇടിക്കുന്നത് കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഒറ്റമുറി മാത്രമുള്ള വീടിന്‍റെ ഒരു മൂലയില്‍ ബോധം കളഞ്ഞ മദ്യത്തില്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മറ്റൊരു മൂലയില്‍ പഴയ സാരികള്‍ കൊണ്ട് തീര്‍ത്ത ചെറിയ മറക്കുള്ളില്‍ അമ്മ പ്രായത്തിനു മുന്‍പേ പിടികൂടിയ വാര്‍ദ്ധക്യത്തില്‍ നിദ്രയിലും ചുമക്കുന്നു.

സാരികള്‍ കൊണ്ട് തീര്‍ത്ത നാമമാത്രമായ അമ്മയുടെ ആ സ്വകാര്യതക്ക് ബാല്യത്തിലെ എന്‍റെ ഓര്‍മ്മകളോളം പഴക്കം ഉണ്ട്.
അങ്ങോട്ട്‌ നോക്കരുത്. ചെറുപ്പം മുതല്‍ കേട്ടു പഠിച്ച ശാസനയില്‍ നിഴല്‍വീഴുന്ന ആ സാരിമറക്കപ്പുറം വെളിച്ചം കടന്നു ചെല്ലാത്ത ഇരുട്ടുണ്ടായിരുന്നു. കണ്ണുകള്‍ അടച്ച് സ്വയം തീര്‍ക്കുന്ന ആ ഇരുട്ടില്‍ നിന്നും ഇടക്കിടക്ക് ഉയര്‍ന്നുവരുന്ന ശീല്‍ക്കാരശബ്ദങ്ങള്‍ ഒരിക്കലും എന്‍റെ ഉറക്കത്തിനു തടസ്സമായിരുന്നില്ല. എന്നാല്‍ ചിലപ്പോഴെല്ലാം ഉച്ചത്തിലുള്ള അമ്മയുടെ അസഭ്യവര്‍ഷങ്ങള്‍ കേട്ട് നിദ്രയില്‍ നിന്നും ഞാന്‍ കണ്ണുതുറക്കുമ്പോള്‍ മുറ്റത്ത് കടം പറഞ്ഞ് രക്ഷപ്പെടാന്‍ തുനിയുന്ന അപരിചിതന്‍റെ മുണ്ടിന്‍കുത്തില്‍ അമ്മ മുറുക്കെ പിടിച്ചു നില്‍ക്കുകകയാകും. പെയ്തൊഴിഞ്ഞ മഴപോലെ എല്ലാം ശാന്തമായി അമ്മ അഴിഞ്ഞ മുടിച്ചുരുളുകള്‍ ചേര്‍ത്ത് കെട്ടുമ്പോള്‍ മറ്റൊരു മൂലയില്‍ ഉറക്കംനടിച്ചു കിടന്നിരുന്ന അച്ഛന്‍ മെല്ലെ കണ്ണുതുറക്കുകയായി. പിന്നെ മുഴങ്ങി കേള്‍ക്കുക അച്ഛന്‍റെ ഉറച്ച ശബ്ദമാണ്. അല്പം മുന്‍പ് അജ്ഞാതനില്‍ നിന്നും പിടിച്ച വാങ്ങിയ പണം അമ്മയുടെ മാറിന്‍വിടവില്‍ നിന്നും പുറത്തെടുക്കുവാന്‍ അച്ഛന്‍ പിടിവലികൂടുകയാണ്. ഇരുവരുടേയും വാഗ്വാദങ്ങള്‍ പലപ്പോഴും നേരം പുലരുവോളം നീളുമ്പോള്‍ നിദ്രനഷ്ടമായ എന്‍റെ ഒരു ദിനത്തിന് അവിടെ തിരശീല വീഴുകയായി.

ഞാന്‍ വാതില്‍ തുറന്നു.
കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചിരിക്കുന്നു. മുറ്റത്ത് പത്തോളം വരുന്ന യുവാക്കള്‍ 
“ഓടി രക്ഷപ്പെടാമെന്ന് കരുതേണ്ട. നിന്നെയും കൊണ്ടേ ഞങ്ങള്‍ പോകൂ.”
ഒരാള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. കുതറി ഓടാന്‍ ശ്രമിക്കും മുന്‍പേ രണ്ടുപേര്‍ ചേര്‍ന്നു എന്‍റെ കൈകള്‍ കയര്‍കൊണ്ട്‌ പുറകില്‍ ബന്ധിച്ചു. വായില്‍ തുണി തിരുകികയറ്റി. കറുത്തമുണ്ടുകൊണ്ട് അവര്‍ എന്‍റെ കണ്ണുകളെ മൂടുംമുന്‍പേ എന്നെയും കൊണ്ടുപോകാന്‍ അങ്ങകലെ കാത്തുനില്‍ക്കുന്ന ഏതോ ഒരു വാഹനത്തിന്‍റെ ചുവന്ന വെളിച്ചം അവസാനമായി എന്‍റെ കണ്ണുകളില്‍ പതിഞ്ഞു.
“നടക്കടാ നായിന്‍റെ മോനെ..” മുതുകത്തു ആരോ ഒരാള്‍ എന്നെ ആഞ്ഞു ചവിട്ടി. മണ്ണില്‍ ഞാന്‍ മൂക്കുകുത്തി വീണു. രണ്ടുപേര്‍ കൈകാലുകളില്‍ എന്നെ പൊക്കിയെടുത്ത് ആ വാഹനത്തിന്‍റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു.

അച്ഛന്‍റെയും അമ്മയുടേയും വലിയൊരു തെറ്റില്‍ നിന്നാണ് എന്‍റെ ജനനം തന്നെ. പക്ഷെ ഒരിക്കല്‍ പോലും അവര്‍ അവരുടെ തെറ്റ് തിരിച്ചറിയുകയുണ്ടായിട്ടില്ല. ഈ ചേരിയിലെ തെരുവ് ബാല്യങ്ങള്‍ക്കൊപ്പം അവരിലൊരുവനായ് ഞാന്‍ വളര്‍ന്നു. അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും അകത്ത് സുഖമായി ഉറങ്ങാന്‍ കഴിയുന്ന അച്ഛനേയും അമ്മയേയും കണ്ടാണ്‌ ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചെടുത്തത്.. വിദ്യാഭ്യാസത്തെക്കാള്‍ വലുതാണ്‌ വിശപ്പ് തിരിച്ചറിഞ്ഞപ്പോള്‍ കാലുറച്ച കൌമാരം കല്ലില്‍ ചവിട്ടാന്‍ തുടങ്ങി. വിശപ്പ്‌ മാറ്റാന്‍ അദ്വാനിക്കേണ്ടതില്ല എന്ന് കണ്ടെത്തിയപ്പോള്‍ മനസ്സുറച്ച യുവത്വം മുള്ളിലും ചവിട്ടിവളര്‍ന്നു. 

എനിക്ക് വേണ്ടതെല്ലാം നിങ്ങളുടെ കൈകളിലുണ്ട്. അത് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന പണം ആയാലും, കഴുത്തില്‍ കിടക്കുന്ന ആഭരണം ആയാലും വഴിയില്‍ നിര്‍ത്തിയിട്ട വാഹനം ആയാലും ശരി, നിങ്ങളുടെ അശ്രദ്ധയില്‍ നിന്നും അത് എന്റെതാക്കാനുള്ള വൈദഗ്ദ്യം വര്‍ഷങ്ങളുടെ പരിചയത്തിലൂടെ ഞാന്‍ നേടിയെടുത്തിരിക്കുന്നു.. ഒരിക്കല്‍ പോലും നഷ്ടപ്പെട്ടവന്റെ കണ്ണീരോ മുറിവേറ്റവന്റെ വേദനയോ എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. അത്തരം കാഴ്ചകള്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ നല്‍കിയത് സിരകളില്‍ കുത്തിയിറക്കുന്ന ലഹരിമരുന്നിന്റെെ ഊര്‍ജ്ജമാകാം, പിറവിയിലെ വൈകൃതവും ആകാം. ......
എവിടെയാണ് എനിക്ക് പിഴച്ചത്?
ലഹരിയുടെ അര്‍ദ്ധബോധത്തില്‍ സിരകളില്‍ പടര്‍ന്ന കാമാഗ്നിയില്‍ ഒരു ഇളംമാംസം പിച്ചിച്ചീന്തിയപ്പോള്‍ അജ്ഞാതന്റെ മൊബൈല്‍ കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നു നോക്കുമ്പോള്‍ കടത്തിണ്ണയില്‍ ഒപ്പം കിടന്നുറങ്ങിയിരുന്ന മകളെ കാണാതെ ഇപ്പോള്‍ ഒരമ്മ അലമുറയിടുന്നുണ്ടാകും. കനോലി കനാലിന്റെ ആഴങ്ങള്‍ക്കടിയില്‍ നിന്നും ഒരു കാലത്തും ആ ഒരു ചാക്കുകെട്ട് ഉയര്‍ന്നുവരികയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.. എല്ലാം പിഴച്ചു...
ഓടയിലെ വിസര്‍ജ്ജ്യങ്ങള്‍ ഒഴുകുന്ന അഴുക്കുവെള്ളത്തില്‍ ഇവര്‍ എന്റെ തല മുക്കിപ്പിടിച്ചിരിക്കുകയാണ്. ദുഗന്ധം വമിക്കുന്ന മലിനജലം വായിലും മൂക്കിലും നിറയുന്നു. ഏതു നിമിഷവും എന്റെ ശ്വാസം നിലക്കാം. അവസാന തുടിപ്പില്‍ പ്രാണന്‍ വിട്ടുപോകും മുന്‍പേ ശബ്ദമില്ലാത്ത വാക്കുകള്‍കൊണ്ട് ഞാന്‍ ആ സത്യം ഇവിടെ പറഞ്ഞു നിര്‍ത്തട്ടെ.

“ഒരു കളയേയും നിങ്ങള്‍ക്ക് വേരോടെ പിഴുതെടുക്കാനാകില്ല. ജീവന്‍ തുടിക്കുന്ന വേരിന്‍റെ അംശങ്ങള്‍ ഈ മണ്ണില്‍ അവശേഷിക്കും കാലം വരെ ഇവിടെ എനിക്ക് മരണമില്ല.”

പോയ്‌ വരാം (കവിത )


കഥ വന്ന വഴി- 1 'പുതുമഴ ചൂരുള്ള ചുംബനങ്ങള്‍'

കഥ വന്ന വഴിയിലൂടെ  പ്രിയ എഴുത്തുകാരി ഷാഹിന.ഇ.കെ യുമായി തെല്ലു നേരം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. അനന്തപദ്മനാഭന്റെ മരക്കുതിരകൾ ആദ്യ കഥാസമാഹാരം. ആറു കഥാകാരികളോടൊപ്പം ചേർന്ന് ' ആറ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
 ചെറുകഥകൾ : അനന്തപദ്മനാഭന്റെ മരക്കുതിരകൾ, പുതുമഴ ചൂരുള്ള ചുംബനങ്ങൾ ,  കവിത : ഒറ്റഞൊടി കവിതകൾ
വിവർത്തനം : പ്രവാചകൻ (Khalil Gibran’s 'The prophet')
പുരസ്ക്കാരങ്ങൾ :വനിത കലാലയകഥാപുരസ്ക്കാരം, ഗൃഹലക്ഷ്മി അവാർഡ്‌, അറ്റ് ലസ് – കൈരളി കഥാ പുരസ്ക്കാരം, കാവ്യകൈരളി പുരസ്ക്കാരം,അവനീബാല പുരസ്ക്കാരം,അങ്കണം അവാർഡ്‌,കടത്തനാട് മാധവിയമ്മ കവിതാപുരസ്ക്കാരം. 

ഇനി പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് എഴുത്തുകാരിയിലൂടെ..........
കഥ വന്ന വഴി- പുതുമഴ ചൂരുള്ള ചുംബനങ്ങള്‍
ഒരെഴുത്തുകാരന്  / എഴുത്തുകാരിക്ക് അയാളുടെ എല്ലാ എഴുത്തുകളോടും ഉണ്ടാവും ചെറുതല്ലാത്ത ഒരിഷ്ടം. കാരണം അതൂർന്നു വീഴുന്നത് അയാളുടെ സ്വന്തമായ എന്തിൽ നിന്നൊക്കെയോ ആണ്. അതിൽ ഓർമ്മകൾ ഉണ്ടാവാം, കാഴ്ച്ചപ്പാടുകൾ ഉണ്ടാവാം, അനുഭവങ്ങൾ ഉണ്ടാവാം, സ്വപ്‌നങ്ങൾ ഉണ്ടാവാം ,മാഞ്ഞു പോവാത്ത ഒരു കാഴ്ച ഉണ്ടാവാം. എന്റെ  കഥകളിൽ എനിക്കു പ്രിയമുള്ള ഒന്നാണ് 'പുതുമഴച്ചൂരുള്ള ചുംബനങ്ങൾ '   എന്ന കഥ.
         എഴുത്ത്, വല്ലാത്ത മൂഡ്‌ ഡിസോർഡർ ഉള്ള ഒരാളെ പോലെയാണ്. അല്ലെങ്കിൽ ക്രമ രഹിതമായ ഋതുക്കളെ പോലെ. ചില കാലം അപ്രതീക്ഷിതമായി പെയ്തു കൊണ്ടേയിരിക്കും. ചിലപ്പോൾ കടുത്ത വേനലാവും. ചില കാലം ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ലാത്ത പലതും എഴുതും ആഗ്രഹിക്കുന്നതിനെക്കാൾ ഭംഗിയായി. അതിനൊരു മറുകാലമുണ്ടാവും. സമയ ബന്ധിത മായി എഴുതി തീർക്കേണ്ട പലതും എഴുതാനാവാതെ, പ്ലോട്ട് കുറിച്ചിട്ട ഒന്നിനെയും വികസിപ്പിക്കാനാവാതെ, എഴുത്ത് നിരാസങ്ങൾ മാത്രം തരുന്ന കാലം. ആ അസ്വസ്ഥതയെ വായന കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും മിക്കപ്പോഴും തോൽക്കുക ഞാൻ മാത്രമാവും.
ചുറ്റുമുള്ള ലോകത്തിൽ നിന്ന് വേർപ്പെട്ടു നില്ക്കും പോലെ കഠിനമായ ഒരേകാന്തതയാണ് അത്. സത്യത്തിൽ ആ ശൂന്യതയെ നിറക്കാൻ ഒന്നിന് മാത്രമേ ആവൂ. എന്തിന്റെ അഭാവമാണോ എന്നെ അസ്വസ്ഥയാക്കുന്നത്, അതിന്.  _വാക്കുകൾക്ക് _
മാസങ്ങളോളം, വർഷങ്ങളോളം വിട്ടു പോയിട്ടുണ്ട് വാക്കുകളെന്നെ. അത്ര ക്രൂരമായി. അതിലേറെ സ്നേഹത്തോടെ തിരികെ വന്നിട്ടുമുണ്ട് പിന്നെയെപ്പോഴോ.
        തൃശ്ശൂർ ജില്ലയിലെ കട്ടിലപ്പൂവം എന്ന സ്ഥലത്ത് ജോലി നോക്കുന്ന സമയം. വളരെ ശാന്തമായ അന്തരീക്ഷം. ഏറെ ഇഷ്ടം തോന്നിപ്പിച്ച ആളുകൾ, തനിയെയുള്ള താമസം. വൈകുന്നേരങ്ങളിൽ ഗ്രാമീണ വായന ശാലയിലേക്കുള്ള നടത്തങ്ങൾ, അക്കാഡെമി ലൈബ്രറിയുടെ ചുറ്റുവട്ടങ്ങൾ, സൌഹൃദങ്ങൾ, മോശമല്ലാത്ത വായന. പുറമേ നിന്ന് നോക്കുമ്പോൾ ഒരെഴുത്തുകാരന് അത്ര ഇണക്കമുള്ള ഒരന്തരീക്ഷം .എഴുത്ത് പക്ഷെ,  പൊടുന്നനെ നിലച്ചു. കാരണമില്ലാതെ .
എഴുതാൻ ഉള്ളിൽ  ഒരുപാടുണ്ട്. പക്ഷെ  വാക്കുകൾ വല്ലാത്ത നിരാസത്തോടെ മാറി മാറി പോയ്ക്കൊണ്ടിരുന്നു പേന തൊടുമ്പോളൊക്കെ. അമ്മാതിരി അസ്വാസ്ഥ്യങ്ങളുടെ കാലത്ത് എനിക്കൊരു ഒളിത്താവളമുണ്ടായിരുന്നു.  എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയും ചേച്ചിയും ഒക്കെയായ ബിന്ദുവിന്റെ കല്ലൂരെ വീട്. പാടങ്ങൾ, മതിക്കുന്ന് ക്ഷേത്രപരിസരം, റബ്ബർ കൂട്ടങ്ങൾ,  ബിന്ദുവിന്റെ അടുക്കള രുചികൾ, വീടിന്റെ മണങ്ങൾ  ..അങ്ങനെയങ്ങനെ എന്ത് കൊണ്ടോക്കെയോ എന്നെ സമാശ്വസിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു അവിടെ.
വല്ലാതെ അപകർഷത്തോടെ ദിവസങ്ങളോട് വഴക്കിട്ടുകൊണ്ടിരുന്ന എന്നെ ഒരു വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര് നിന്ന് ബിന്ദുവും ഭർത്താവ് മനുവേട്ടനും മകൾ അമ്മുവുംകൂടി കല്ലൂരെ വീട്ടിലേക്ക്  കൂടെ കൂട്ടി. കാറിലെ വയലാറിന്റെ പാട്ടിനു ചെവി കൊടുക്കാതെ ഞാൻ സീറ്റിൽ നിന്നും ഊർന്നിരുന്നു .അപ്പോൾ എന്റെ കാഴ്ച്ച മുഴുവൻ ആകാശമായി. നവംബർ മേഘങ്ങൾ കുറുഞ്ഞിപ്പൂച്ചയായി, ആനയായി, കുട്ടി ഭൂതങ്ങളായി രൂപാന്തരപ്പെട്ടു കൊണ്ട് പോയ്ക്കൊണ്ടേയിരുന്നു. പൊടുന്നനെ ,പൊടുന്നനെ വല്ലത്തോരാത്മീയതഭാവത്തോടെ ഏതോ ഒരു പള്ളിയുടെ മേൽ കുരിശ് എന്റെ കാഴ്ച്ചയിൽ പ്രത്യക്ഷമായി. ഒറ്റ നിമിഷം. അത് മാഞ്ഞു. അത് പക്ഷെ ഒരു കൊടുംകാറ്റിനെ ഉള്ളിൽ അഴിച്ചു വിട്ട് . എനിക്ക് മുന്നിൽ ഒരു മാത്ര കൊണ്ട് പുതിയൊരന്തരീക്ഷം പ്രത്യക്ഷമായി. സ്നേഹവും കാരുണ്യവും കാർക്കശ്യവും  നിറഞ്ഞ സിസ്റ്റർ സ്പെല്ലയുടെ മുഖം.
അത്രയേറെ  ശാന്തമായ, ചിട്ട വട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്കൂൾ മുറ്റം ബയോളജി ക്ലാസ്, വോളി ബോൾ  ക്യാപ്ടനും സുന്ദരനുമായ മുഹ്സീൻ അഹമ്മദ്, ബെല്ല റോസ് തട്ടോക്കാരൻ  അവർക്കിടയിലെ പ്രണയത്തിന്റെ മൂറിൻ തൈല ഗന്ധം. സിസ്റ്റർ സ്പെല്ലയുടെ മനസ്സ് എന്റെ മുന്നിലപ്പോൾ അത്ര വിശുദ്ധിയോടെ തുറന്നു കിടന്നു. പുതു മഴ നനയുമ്പോൾ പച്ച മണ്ണ് നിശ്വസിക്കാറുള്ള അതേ ആസക്തിയുടെ ഗന്ധമുള്ള ഒരു ചുംബനം കൈമാറുന്ന പ്ലസ് ടു വിദ്യാർഥികളായ മുഹ്സിനും ബെല്ല റോസും.. അത് യാദൃശ്ചികമായി കാണുന്ന സ്കൂൾ പ്രിൻസിപ്പലും അവരുടെ  ബയോളജി അധ്യാപികയുമായ സിസ്റ്റർ സ്പെല്ല.. ആ കാഴ്ചയിലൂടെ അവർ ചെന്ന് തൊടുന്ന അവരുടെ ഓർമകളുടെ കൌമാരം.. ആ ഓർമ്മകളോടുള്ള, നഷ്ടങ്ങളോടുള്ള അതിതീവ്രത നിറഞ്ഞ കഥയൊ ടുക്കത്തെ ചുംബനം-ബാഗു തുറന്ന് റൈറ്റിംഗ് പാഡ് എടുത്ത് ഞാൻ എഴുതിക്കൊണ്ടേയിരുന്നു .ഒരേ നേരം ആകാശത്തിലെ മേഘങ്ങളുടെ മായക്കാഴ്ചകൾ പോലെ  സിസ്റ്റെർ സ്പെല്ലയായും, മുഹ്സീനായും, ബെല്ലയായും മാർഗറീത്തായായും രൂപാന്തരപ്പെട്ടുകൊണ്ട്.       ഷാഹിന.ഇ.കെ
                                              
ഒളിനോട്ടം, മരണച്ചുറ്റ്, യന്ത്രപ്പാവ, തോട്, അഡ്ജസ്റ്റ്‌മെന്റ്, കലാപം, മൂക്കില്‍ രോമമുള്ള പെണ്‍കുട്ടി, കുണ്ടന്‍, പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍…തുടങ്ങി  ഒരെഴുത്തുകാരിയുടെ പതിനാലു കഥകളുടെ സമാഹാരം.
കഥാസമാഹാരത്തെപ്പറ്റി ശ്രീ വിജിന്‍ മഞ്ചേരി, 2015 ജൂലൈ 26 നു തന്‍റെ കരുതിപ്പൂക്കള്‍ ബ്ലോഗില്‍ കുറിച്ച വരികളിലേക്ക്.
"പുതുമഴ ചൂരുള്ള ചുംബനങ്ങള്‍,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം. പതിനാലു കഥകള്‍, പതിനാലു വിധത്തില്‍, പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു. പക്വതയാര്‍ന്ന എഴുത്ത്. തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട്. കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത്. 'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു. ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍, പുതുമഴ ചൂരിലെ അവസാന ചുംബനം, പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി, വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ, സ്വര്‍ഗ്ഗരതി, ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍, യന്ത്രപ്പാവയും, തോടും, ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട്. ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു. നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം. മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം.  ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍".    വിജിന്‍ മഞ്ചേരി
                                                         തയ്യാറാക്കിയത് :- അന്നൂസ്

സ്കൂട്ടര്‍


ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍ ( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)

                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.

                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,

രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും

കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.

                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,

ഇതും വലിയ സൈക്കിളാണല്ലോ

എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.

അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.

                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ,  ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ കൃതാര്‍ത്ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,

എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.

                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.

ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു

സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,

ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.

ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്

ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.

അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.

                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ

മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും

കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ

എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം

ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."

ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.

നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് കൃത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് (അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍കൃഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.

                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്

എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം

അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.

ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.

               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു) കൂട്ടുകാരനു കൈമാറി.

(ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്)

പാലം (മിനി കവിത)


എനിക്കും നിനക്കുമിടയില്‍
ഒരു പാലമുണ്ടായിരുന്നു.
നിര്‍മ്മാണത്തില്‍
നീ ക്രമക്കേട് കാണിച്ചതിനാല്‍
ബലം ക്ഷയിച്ചു
തകര്‍ന്നു വീണ,
ഞാനിത് വരെയും
കരുതലോടെ കാത്ത
പ്രണയത്തിന്റെ പാലം.

ശബ്ദമില്ലാത്ത വാക്കുകള്‍



എപ്പോഴാണ് നമുക്കിടയില്‍ മൗനം ഒരു മുള്‍ച്ചെടിയായി വളര്‍ന്ന് പന്തലിച്ചത്? ഹൃദയം പൂക്കുന്ന  മുള്‍ച്ചെടി.  ഓരോ മുള്ളിലും ഹൃദയാകൃതിയില്‍  വാക്കുകള്‍ തൂങ്ങുകയാണ്.. ഉണങ്ങിയ രക്തത്തിന്‍റെ നിറത്തില്‍, കറ പുരണ്ട അക്ഷരങ്ങളില്‍. എന്തിനായ് ജനിച്ചു എന്ന കരച്ചില്‍ ഒതുക്കിക്കൊണ്ട്‌  മുള്ളില്‍ കൊരുത്ത് പിടയുകയാണവ.

ഒരിക്കല്‍ ജീവാമൃതമായി നിറഞ്ഞുപെയ്ത  വാക്കുകള്‍ മരണം കൊതിച്ച് കേഴുകയാണിന്ന്.. ഉയര്‍ന്നു പൊങ്ങി മേഘമായി ഘനീഭവിക്കുവാനായെങ്കിലെന്ന്‍, പെയ്യാതെ പോയൊരു മഴയുടെ  ഗര്‍ഭത്തില്‍ ഒളിക്കുവാനായെങ്കിലെന്ന് ഗദ്ഗദപ്പെടുകയാണ്. 

ബന്ധിതമല്ലാത്ത  ചിറകുകള്‍ വിരിച്ച്, ആകാശത്തിലുയരങ്ങളില്‍ പറക്കാന്‍ കഴിവുണ്ടായിരുന്ന പറവകളായിരുന്നു അവ !!

ഓരോ രാത്രിയും ഓരോ പകലും ചിത്രച്ചിറകുകള്‍ വീശിപ്പറന്ന്   ഏഴു കടലുകളും ഏഴു സ്വര്‍ഗ്ഗങ്ങളും കടന്ന് മാന്ത്രികോദ്യാനത്തിലെ  വിശിഷ്ട കനി തേടി പോയിരുന്ന  പറവകള്‍!

നിനക്കക്കോര്‍മ്മയില്ലേ, സ്നേഹത്തിന്‍റെ രുചിയുള്ള വിശുദ്ധഫലം..? ഏതു വിശപ്പിനേയും അടക്കാനാവുന്ന മാന്ത്രികക്കനി.
ഒരു സര്‍പ്പത്തിനും അതിനടുത്തെത്താനായിരുന്നില്ല...അതിനെ വിഷം തീണ്ടിയിരുന്നില്ല, അത് പാപം പേറിയിരുന്നുമില്ല.
അത് നമുക്ക് വേണ്ടി ഉണ്ടായതാണ്.

നിനക്കും എനിക്കും വേണ്ടി മാത്രം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്.  

ജീവിതകുടുക്കുകളില്‍, ചിലപ്പോള്‍ മരണക്കുടുക്കിലും   വാക്കുകള്‍ രക്ഷകന്‍റെ പുതപ്പുമായെത്തും.  കുടുക്കുകള്‍നിഷ്പ്രയാസം അഴിഞ്ഞ് മടിയിലെ സാന്ത്വനമാവും. കഴുത്തില്‍ വരിഞ്ഞമര്‍ന്ന മുറിപ്പാടിലെ തലോടലാവും. കണ്‍പീലികളിലെ പരിഭവമാവും. കണ്‍പോളകളിലെ ചുംബനമാവും..  ചുണ്ടുകളാല്‍  മുത്തിയെടുക്കുന്ന നെറ്റിയിലെ വിയര്‍പ്പുതുള്ളികളാവും...

ഭാരമില്ലാത്ത  വാക്കുകള്‍! മുള്ളുകള്‍ക്ക് പകരം അന്നവയ്ക്ക് ചിറകുകളായിരുന്നു.!

എന്‍റെ   ഹൃദയത്തില്‍ പൂവിട്ടത് സ്നേഹസൗരഭ്യം പരത്തിയ നിര്‍മ്മലസൂനങ്ങളായിരുന്നു. നീയവയെ തിരിച്ചറിഞ്ഞില്ലെന്നും അവ നിന്‍റെ കാലടിയില്‍ ഞെരിഞ്ഞ്‌ ചതഞ്ഞരഞ്ഞെന്നും  വിശ്വസിക്കുക പ്രയാസം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് മരണമില്ല. അവയ്ക്ക്  ശബ്ദമില്ലാതെ കരയുവാനാകും.

നോക്കൂ... നിന്‍റെ  വാക്കുകള്‍.... നീല നിറമുള്ള  ഫലങ്ങളായി മുള്‍ച്ചെടിയില്‍  തൂങ്ങുകയാണവ.. വിഷഫലങ്ങള്‍! എന്നിട്ടും  അവയില്‍ ഇപ്പോഴും സ്നേഹബീജം തുടിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടല്ലോ...പക്ഷേ   അവയെ സ്പര്‍ശിക്കുവാന്‍  എനിക്ക് ഭയമാകുന്നു.

ആരാണ് അവയില്‍ വിഷം നിറച്ചത്?

നീതന്നെയോ?

എനിക്കിനി അത് അറിയേണ്ടതില്ല.

നമുക്കിടയില്‍ വളര്‍ന്ന ഈ മുള്‍ച്ചെടിപ്പടര്‍പ്പ് നോക്കി ഞാനിതേയിരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായി!

നീ ഇത് കാണുന്നില്ലെന്നോ?

നിനക്കൊന്നും പറയുവാനില്ലെന്നോ?

ശരി. എനിക്ക് പോകുവാന്‍ നേരമാകുന്നു.

വാക്കുകള്‍...അവയെ എന്ത് ചെയ്യണം..?

മരണപ്പെടാതെ കുഴിച്ചു മൂടിയാല്‍ അവയ്ക്ക് ശ്വാസം മുട്ടുകയില്ലേ? ദാഹവും വിശപ്പും തോന്നുകയില്ലേ..?

വിഷവിമുക്തമാക്കുവാന്‍ കഴിയുമോയെന്ന് ഒരു അവസാനശ്രമമാവാം.
ഞാനവയെ മുള്‍ച്ചെടിയില്‍ നിന്നും മോചിപ്പിക്കട്ടെ...

ഒരാവര്‍ത്തികൂടി, ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കട്ടെ.

ചുംബനങ്ങള്‍ കൊണ്ട് പുതുജീവനം നല്‍കട്ടെ.

ചന്തമുള്ള കിനാവുകള്‍ നിറയ്ക്കട്ടെ...

അവ മരിക്കാതിരിക്കട്ടെ.

പകരം ഞാന്‍ മരണം തേടി പോകുകയാണ്.

ശാപവാക്കുകള്‍ക്കായി തിരയുന്നില്ല

വിഷം പുരണ്ട വാക്കുകളോളം ശക്തി  ഒരു ശാപത്തിനുമില്ലല്ലോ..

ഒരു പുനര്‍ജ്ജന്മം പ്രതീക്ഷകളിലെങ്ങുമില്ല..
ജീവിച്ച് കൊതി തീരാത്തവരത്രേ പുനര്‍ജ്ജനിക്കുക!

നീ നല്കിയതെല്ലാം  ഞാന്‍ എന്നോടൊപ്പം എടുക്കുന്നു, ഒരു യാത്രയ്ക്കു വേണ്ടുന്നതെല്ലാം! കൂടെ നിന്നെയും....

നമ്മുടെ വാക്കുകള്‍ക്ക് മരണമില്ല.

അവ അനശ്വരമാണ്!

പരിപാവനമാണ്‌.

നമുക്ക് ശേഷവും അവയില്‍  ജീവന്‍ തുടിക്കട്ടെ..

അവ സ്നേഹം വര്‍ഷിക്കട്ടെ...

ആയിരം നക്ഷത്രങ്ങളായി തിളങ്ങട്ടെ..

കടയിളകി വീഴുന്ന ഈ  മുള്‍ച്ചെടിയോടൊപ്പം  ഞാനും അവസാനിക്കുകയാണ്.

മുള്ളുകള്‍ ഒന്നായി എന്നെ ചുറ്റിവരിയട്ടെ....

കാതുകള്‍ മൂടട്ടെ...കണ്ണുകള്‍ അടയട്ടെ...

വേദന ഞാന്‍ ഒറ്റയ്ക്ക് ഏറ്റു വാങ്ങട്ടെ...

ശ്വാസം നിലയ്ക്കും മുന്‍പ് , വാക്കുകളേ, ശബ്ദമുണ്ടാക്കാതെ നിങ്ങളെന്നെ മുറുകെ പുണരുവിന്‍!

പകരം വയ്ക്കുകയാണ് ഞാനീ  ജീവന്‍....

ഇനിയാവാം നീണ്ട നിശബ്ദത.....

Search This Blog